വീണ്ടും ചില ഗ്രൂപ്പുകാര്യങ്ങള്‍

WEBDUNIA|
കോണ്‍ഗ്രസില്‍ അവശ്യം ഉണ്ടായിരിക്കേണ്ട ഒരു കാര്യം എന്താണെന്ന് ചോദിച്ചാല്‍ അത് ‘ഗ്രൂപ്പാ’ണെന്ന് കുട്ടികള്‍ പോലും പറയും. ഗ്രൂപ്പുകളികളുടെ വിളനിലമാണല്ലോ ഇന്ത്യയിലെ ഏറ്റവും പാരമ്പര്യമുള്ള ഈ പാര്‍ട്ടി. കരുണാകരന്‍ - ആന്‍റണി ഗ്രൂപ്പുകളുടെ പോര്‍വിളികള്‍ അവസാനിച്ചതോടെ കോണ്‍ഗ്രസ് പ്രശ്നരഹിത പാര്‍ട്ടിയായെന്ന് ആരെങ്കിലും കരുതിയെങ്കില്‍ തെറ്റി. കോണ്‍‌ഗ്രസില്‍ മുന്‍‌പ് കണ്ടിട്ടില്ലാത്ത രൂപത്തില്‍ ഗ്രൂപ്പുപോര് മൂര്‍ച്ഛിക്കുകയാണ്. പ്രതിപക്ഷനേതാവ് ഉമ്മന്‍‌ചാണ്ടിയും കെ പി സി സി അധ്യക്ഷന്‍ രമേശ് ചെന്നിത്തലയും നേതൃത്വം നല്‍കുന്ന വിഭാഗങ്ങളാണ് ഏറ്റുമുട്ടുന്നത്.

സി പി എമ്മിലേതു പോലെ ‘ആരാണ് വലിയവന്‍’ എന്ന ചോദ്യം തന്നെയാണ് ഇവിടെയും പ്രശ്നം. പാര്‍ട്ടി ഭരിക്കുന്നവനോ നാടു ഭരിക്കുന്നവനോ വലിയവന്‍?. പാര്‍ട്ടി ഭരിക്കുന്നവനാണ് വലിയവന്‍ എന്ന് സി പി എം തെളിയിച്ചുകൊണ്ടിരിക്കുകയാണ്. എന്നാല്‍, മറിച്ച് തെളിയിക്കുകയാണ് ഉമ്മന്‍‌ചാണ്ടിയുടെ ലക്‍ഷ്യം.

ഉമ്മന്‍‌ചാണ്ടിയും ചെന്നിത്തലയും തമ്മിലുള്ള പോരിന്‍റെ ചരിത്രം തുടങ്ങുന്നത് കെ പി സി സി അധ്യക്ഷപദവിയിലേക്ക് ചെന്നിത്തല എത്തിയതു മുതല്‍ക്കാണ്. എന്നാല്‍ അത് പാരമ്യത്തിലെത്തിയത് ഇപ്പോഴാണെന്ന് മാത്രം. എന്‍ എസ് യു ദേശീയ പ്രസിഡന്‍റ്‌ സ്ഥാനത്തേക്ക് ഉമ്മന്‍‌ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മനെ മറികടന്ന് ഹൈബി ഈഡന്‍ കയറിപ്പോയത് പ്രതിപക്ഷനേതാവിന് അടുത്തകാലത്തേറ്റ ഏറ്റവും കനത്ത പ്രഹരമായി. സംസ്ഥാന രാഷ്ട്രീയത്തിന്‍റെ പൊതുധാരയിലേക്കുള്ള ചാണ്ടി ഉമ്മന്‍റെ ലോഞ്ചിംഗ് പ്രതീക്ഷിച്ചിരുന്നവര്‍ക്കെല്ലാം അത് ആഘാതമേല്‍പ്പിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :