കഥകളിയിലെ ഹംസം പറന്നകന്നു

ഓയൂര്‍ കൊച്ചുഗോവിന്ദപ്പിള്ള അന്തരിച്ചു

WEBDUNIA|
ഓയൂര്‍ കോണത്തുവീട്ടില്‍ നാരായണ പിള്ളയുടെയും പെണ്ണമ്മയുടെയും മകനായി ജനിച്ചു.കൊച്ചുഗോവിന്ദപ്പിള്ളയ്‌ക്ക്‌ വെളിനല്ലൂര്‍ ശ്രീരാമസ്വാമി ക്ഷേത്രത്തില്‍ കഥകളി കാണാന്‍ എത്തിയതോടെയാണ്‌ കഥകളി ഭ്രമം തുടങ്ങുന്നത്.

അക്കാലത്തെ പ്രസിദ്ധ കഥകളി ആചാര്യനായ ചാത്തന്നൂര്‍ വെല്ലുപ്പിള്ളയുടെ ശിഷ്യത്വം സ്വീകരിച്ചുഒന്‍പതാം വയസ്സിലായിരുന്നു അരങ്ങേറ്റം.ചെന്നിത്തല കൊച്ചുപിള്ള, കുറിച്ചി കുഞ്ഞന്‍ പണിക്കരാശാന്‍ തുടങ്ങിയവരായിരുന്നു മറ്റുഗുരുക്കന്മാര്‍.

'സുന്ദരീസ്വയംവര'ത്തിലെ ശ്രീകൃഷ്‌ണന്റെ വേഷമെടുത്ത്‌ അരങ്ങേറ്റം നടത്തിയ കൊച്ചുഗോവിന്ദപ്പിള്ളയെക്കണ്ട്‌ കുറിച്ചി കുഞ്ഞന്‍പിള്ളയും ചെന്നിത്തല കൊച്ചുപണിക്കരും മികച്ച കലാകാരനായി വളര്‍ന്നുവരും എന്ന് ആശിര്‍വാദംനല്‍കിയതായി പഴമക്കാര്‍ പറയാറുണ്ട്.

2005 ലെ കേരള സര്‍ക്കാരിന്‍റെ കഥകളി പുരസ്കാരം ഓയൂരിനായിരുന്നു.കഥകളി രംഗത്ത് സാത്വിക കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതില്‍ പ്രശംസാര്‍ഹമായ സംഭാവന നല്‍കിയ ഓയൂര്‍ കൊച്ചുഗോവിന്ദപിള്ള കുലപതി സ്ഥാനീയനാണ് എന്ന് പുരസ്കാര നിര്‍ണ്ണയ സമിതി അന്നു വിലയിരുത്തിയിരുന്നു.

92 കാരനായ ഓയൂരിന്‍ 9 മക്കളുണ്ട്- 6 ആണും 3 പെണ്ണും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :