അമ്മന്നൂര്‍: കൂടിയാട്ടത്തിന്‍റെ കുലപതി

ടി ശശി മോഹന്‍

WDWD
അമ്മന്നൂര്‍ മാധവ ചാക്യാര്‍...!അഭിനയത്തെ ജീവവായുവാക്കിയ മഹാനടന്‍.

കൂടിയാട്ടത്തിലൂടെ അമ്മന്നൂര്‍ പ്രശസ്തനായി എന്നതിനേക്കാള്‍ അമ്മന്നൂരിനൊപ്പം കൂടിയാട്ടവും വളര്‍ന്നു എന്ന് പറയുന്നതാണ് എളുപ്പം. കൂടിയാട്ടത്തെ ക്ഷീണാവസ്ഥയില്‍ നിന്നും വിശ്വവേദിയിലേക്ക് കൈ പിടിച്ചാനയിക്കുകയായിരുന്നു അമ്മന്നൂര്‍.

വിശ്വപ്രസിദ്ധ നാടക സംവിധായകന്‍ പീറ്റര്‍ ബ്രൂക് അമ്മന്നൂര്‍ മാധവ ചാക്യാരെ വിശേഷിപ്പിച്ചത് ഇങ്ങനെയാണ്- ""ഞാന്‍ കണ്ടതില്‍ വച്ച് ഏറ്റവും വലിയ നടന്‍..''

Ammannoor and wife
WDWD
1917 മെയ് 13നാണ് മാധവചാക്യാരുടെ ജനനം.അച്ഛന്‍ വെള്ളാരപ്പിള്ളി മടശ്ശിമനയ്ക്കല്‍ പരമേശ്വരന്‍ നമ്പൂതിരി. അമ്മ ഇരിങ്ങാലക്കുട അമ്മന്നൂര്‍ മഠത്തില്‍ ശ്രീദേവി ഇല്ലോടമ്മ. മാധവന്‍റെ മൂന്നാം വയസ്സില്‍ അച്ഛന്‍ മരിച്ചു.

കൂടിയാട്ടത്തിന്‍റെ ആചാര്യന്മാരായിരുന്ന അമ്മാവന്മാരാണ് മാധവചാക്യാരെ അഭിനയത്തിന്‍റെ ആദ്യാക്ഷരങ്ങള്‍ പഠിപ്പിച്ചത്. നാല് വര്‍ഷത്തെ അഭ്യാസനത്തിന് ശേഷം തിരുമാന്ധാംകുന്ന് ഭഗവതി ക്ഷേത്രത്തില്‍ ബാലചരിതത്തിലെ സൂത്രധാരനായി വേഷമിട്ട് മാധവ ചാക്യാര്‍ കൂടിയാട്ടത്തില്‍ അരങ്ങേറ്റം കുറിച്ചു. ഒരു വ്യാഴവട്ടം അമ്മാവന്മാരുടെ ശിക്ഷണത്തിലായിരുന്നു .

Ammannoor
WDWD
കൊടുങ്ങല്ലൂര്‍ കോവിലകത്തെ കുഞ്ഞിക്കുട്ടന്‍ തമ്പുരാന് ശിഷ്യപ്പെട്ടതാണ് അദ്ദേഹത്തിന്‍റെ ജീവിതത്തിലെ വഴിത്തിരിവായത്. തമ്പുരാന്‍റെ ശിക്ഷണം മാധവ ചാക്യാര്‍ക്ക് നാട്യശാസ്ത്രത്തെയും അഭിനയത്തെയും കുറിച്ച് അഗാധമായ അറിവുകള്‍ നേടിക്കൊടുത്തു.

WEBDUNIA|




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :