പൈങ്കുളം രാമചാക്യാര്‍. - കൂടിയാട്ടത്തിന്‍റെ സൗഭഗം

Painkulam Rama Chakyar
WD
കൂത്തിന്‍റെയും കൂടിയാട്ടത്തിന്‍റെയും ആചാര്യനും ഐതിഹാസികനായ കലാകാരനുമായിരുന്നു പൈങ്കുളം രാമചാക്യാര്‍.

ജൂലൈ 31ന് പൈങ്കുളം രാമചാക്യാരുടെ ചരമദിനമാണ്. 2008 ജലൈ 31ന് അദ്ദേഹം മരിച്ചിട്ട് 38 കൊല്ലം തികഞ്ഞു. അദ്ദേഹത്തിന്‍റെ ജന്മശതാബ്ദി 2005 ജൂണ്‍ 20ന് സമാപിച്ചു.

കൂത്തിലും കൂടിയാട്ടത്തിലുമുള്ള വാചികാഭിനയത്തിന്‍റെ കുലപതിയായിരുന്ന രാമചാക്യാര്‍ ഈ രണ്ട് കലാരൂപങ്ങളെയും പുനരുദ്ധരിക്കാന്‍ നിസ്തുലമായ സേവനമാണ് അദ്ദേഹം നടത്തിയത്.

കലാകാരന്‍, പണ്ഡിതന്‍, ആചാര്യന്‍ എന്നീ നിലകളില്‍ പൈങ്കുളത്തിനൊപ്പം നില്‍ക്കാന്‍ യോഗ്യരായവര്‍ കുറവ്. അതുകൊണ്ടാണ് കലാമണ്ഡലത്തില്‍ കൂടിയാട്ടം തുടങ്ങിയപ്പോള്‍ അദ്ദേഹത്തെ തന്നെ അവിടെ അധ്യാപകനായി നിയമിച്ചതും (1965-75).

തൃശൂര്‍ ജില്ലയില്‍ ചെറുതുരുത്തിക്കടുത്ത് പൈങ്കുളം ഗ്രാമത്തില്‍ 1905 ജൂണ്‍ 20നാണ് രാമചാക്യാര്‍ ജനിച്ചത്. 17 കൊല്ലം വിവിധ ഗുരുക്കന്മാരുടെ കീഴില്‍ കൂത്തും കൂടിയാട്ടവും സംസ്കൃതവും അഭ്യസിച്ചു.

WEBDUNIA|



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :