സിപിഎം: റിവ്യൂ രേഖയുടെ പൂര്‍ണ്ണരൂപം

വി എസിന് കുറ്റപ്പെടുത്തല്‍

WEBDUNIA|
വിഎസിനും പിണറായിക്കും ഉറ്റബന്ധമില്ല
2.23 പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്ത പി.ബി പരസ്യമായ അഭിപ്രായവ്യത്യാസങ്ങള്‍ പാര്‍ട്ടി സഖാക്കളുടെ ആത്മവിശ്വാസം ചോര്‍ത്തിക്കളയുന്നതായി കാണുകയുണ്ടായി. സഖാക്കള്‍ വി.എസ്.അച്യുതാനന്ദനും പിണറായി വിജയനും തമ്മില്‍ പരസ്പരവിശ്വാസത്തിന്‍റെയും ഉറ്റബന്ധത്തിന്‍റെയും പോരായ്മയുണ്ട്. അവര്‍ ഇരുവരും പാര്‍ട്ടിയുടെ താത്പര്യങ്ങളെ പരമമായി കാണുകയും അവയ്ക്ക് തങ്ങളുടെ വ്യക്തിഗത വീക്ഷണങ്ങളെ കീഴ്പ്പെറ്റുത്തുകയും തങ്ങള്‍ തമ്മിലുള്ള വിടവ് നികത്തുകയും വേണം.

2.24. ഗവണ്‍‌മെന്‍റിന്‍റെ യശസ്സിന് ക്ഷതമേല്‍പ്പിക്കുകയും അഭിപ്രായവ്യത്യാസങ്ങളെ മൂര്‍ച്ഛിപ്പിക്കുകയും ചെയ്ത ചില പരസ്യ പ്രസ്താവനകളുടെ പേരില്‍ സ: വി.എസ്. അച്യുതാനന്ദനെ പോളിറ്റ് ബ്യൂറോ താക്കീത് ചെയ്തു. മന്ത്രിസഭയുടെ തലവന്‍ എന്ന നിലയില്‍ പ്രവര്‍ത്തിക്കാനും പാര്‍ട്ടിയും ഗവണ്‍‌മെന്‍റും തമ്മിലുള്ള ഏകോപനത്തെ സഹായിക്കാനും സ: വി.എസിനോട് പോളിറ്റ് ബ്യൂറോ നിര്‍ദ്ദേശിക്കുകയുണ്ടായി.

പിണറായിക്കും പോരായ്മ
2.25 പാര്‍ട്ടിയും ഗവണ്‍‌മെന്‍റും തമ്മിലുള്ള ഏകോപനത്തിനുള്ള അഞ്ചംഗ ഗ്രൂപ്പിനെ പ്രവര്‍ത്തിപ്പിക്കുക എന്ന കടമ സ: പിണറായി വിജയനെയാണ് ഏല്‍പ്പിച്ചിരുന്നത്. ഈ ഗ്രൂപ്പിന്‍റെ ക്രമമായ പ്രവര്‍ത്തനം ഉറപ്പാക്കുന്നതിന് വേണ്ടത്ര പ്രവര്‍ത്തനം അദ്ദേഹം നടത്തിയിട്ടില്ല. പൊതു നിലപാടുകളില്‍ എത്തുന്നതില്‍ സ: അച്യുതാനന്ദനുമായി കൂടിയാലോചിക്കാനും അദ്ദേഹത്തെ അതിലേക്ക് ആകര്‍ഷിക്കുന്നതിലും സ: വിജയന്‍റെ ഭാഗത്ത് മുന്‍‌കൈയിന്‍റെ പോരായ്മയുണ്ട്. ഇക്കാര്യത്തില്‍ അദ്ദേഹം തിരുത്തല്‍ നടപടികള്‍ കൈക്കൊള്ളണം.

2.26 എ.ഡി.ബി വായ്പയെ സംബന്ധിച്ച് സഖാക്കള്‍ തോമസ് ഐസക്കും പാലോളി മുഹമ്മദ്കുട്ടിയും പത്രപ്രസ്താവനകള്‍ ചെയ്തു. അത് അവരെ മുഖ്യമന്ത്രിയുടെ നിലപാടുകളുമായി തുറന്ന സംഘട്ടനത്തില്‍ എത്തിച്ചു. അവര്‍ അങ്ങനെ ചെയ്യരുതായിരുന്നു. അവരെ വിമര്‍ശിക്കുമ്പോള്‍ തന്നെ പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാക്കള്‍ എന്ന നിലയില്‍ മന്ത്രിസഭ കൂട്ടുത്തരവാദിത്തമുള്ള ഒരു സംഘമായി പ്രവര്‍ത്തിക്കുന്നതിന് തങ്ങളുടേതായ സംഭാവന അവര്‍ ചെയ്യും എന്ന് പി.ബി പ്രതീക്ഷിക്കുന്നു.

2.28 പോളിറ്റ് ബ്യൂറോവിന്‍റെ ആധികാരികതയെ ദുര്‍ബ്ബലപ്പെടുത്തുന്ന തരത്തിലാണ് രണ്ട് പോളിറ്റ് ബ്യൂറോ അംഗങ്ങളായ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്‍റെയും സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍റെയും മാധ്യമങ്ങളോടുള്ള പരസ്യ പ്രതികരണം വന്നത്. രണ്ടുപേരും തമ്മിലുള്ള അഭിപ്രായ വ്യത്യാസം വ്യക്തമാക്കുന്ന തരത്തിലാണ് പരസ്യ പ്രസ്താവനകള്‍ രണ്ടുപേരും നടത്തിയത്. ഇത് പി.ബിയുടെ ആധികാരികതയെയും അച്ചടക്കത്തെയും ചോദ്യം ചെയ്യലാണെന്ന് ഇക്കാര്യം പരിശോധിച്ച പി.ബി കണ്ടെത്തി.

അതിന്‍റെ ഭാഗമായി സഖാക്കള്‍ വി.എസ്.അച്യുതാനന്ദനെയും പിണറായി വിജയനെയും പി.ബിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യുവാന്‍ 2007 മെയ് 25, 26 തീയതികളില്‍ ചേര്‍ന്ന പി.ബി. യോഗം തീരുമാനിച്ചു. 2007 ജൂണ്‍ 24 മുതല്‍ 26 വരെ ചേര്‍ന്ന കേന്ദ്രകമ്മിറ്റി യോഗം പി.ബി. തീരുമാനം അംഗീകരിച്ചു. 2007 സെപ്തംബര്‍ 29 മുതല്‍ ഒക്ടോബര്‍ ഒന്നുവരെ ചേര്‍ന്ന കേന്ദ്ര കമ്മിറ്റി യോഗം സഖാക്കളെ സസ്പെന്‍ഡ് ചെയ്ത നടപടി റിവ്യൂ ചെയ്യുകയും രണ്ടുപേരുടെയും പി.ബി.അംഗത്വം പുന:സ്ഥാപിക്കുകയും ചെയ്തു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :