മനോരമയ്ക്കെതിരെ ബ്ലോഗര്‍മാര്‍

‘പോഡ്‌കാസ്‌റ്റ്‌‘ അവകാശവാദം പൊളിയുന്നു

WEBDUNIA|
മലയാളത്തിലെ ആദ്യ പോഡ്‌കാസ്‌റ്റ്‌ സേവനം ഒരുക്കിയ എം പോഡിനെ കറിച്ച്‌ മാതൃഭൂമി ദിനപത്രത്തിലടക്കം ലേഖനം വന്നിരുന്നു എന്ന്‌ ജസ്‌റ്റ്‌ ജോ എന്ന ബ്ലോഗില്‍ തൃശൂര്‍ സ്വദേശിയായ ബ്ലോഗര്‍ ജോ ചൂണ്ടികാട്ടുന്നു.

മലയാളത്തില്‍ ആദ്യ പോഡ്‌കാസ്‌റ്റ്‌ എന്ന അവകാശവാദം ഉപേക്ഷിക്കാന്‍ മനോരമ ഓണ്‍ലൈന്‍ തയ്യാറാകണമെന്നാണ്‌ ബ്ലോഗര്‍മാരുടെ ആവശ്യം. ഇക്കാര്യം ചൂണ്ടികാട്ടി നിരവധി ബ്ലോഗര്‍മാര്‍ മനോരമ ഓണ്‍ലൈന്‌ മെയില്‍ അയച്ചിരുന്നു.

ശബ്ദ ബ്ലോഗുകളും -പോഡ്‌കാസ്റ്റും തമ്മില്‍ വ്യത്യാസമുണ്ട്‌ എന്ന വിശദീകരണമാണ്‌ മറുപടി മെയിലില്‍ മനോരമ ഓണ്‍ലൈന്‍ നല്‌കിയിരിക്കുന്നതത്രേ.

ഡിജിറ്റല്‍-മീഡിയ ഫയലുകള്‍ സിന്‍ഡിക്കേഷന്‍ ഫീഡുകളുടെ സഹായത്തോടെ നെറ്റിലൂടെ വിതരണം ചെയ്യുന്ന സമ്പ്രദായമാണ്‌ പോഡ്‌കാസ്‌റ്റ്‌ എന്നറിയപ്പെടുന്നത്‌. ദൃശ്യമാധ്യമ സംപ്രേക്ഷണത്തിന്‌ ബ്രോഡ്‌കാസ്‌റ്റ്‌ എന്ന്‌ പേരുള്ളതിനാല്‍ അതിന്‌ സമാനമായി ഈ സമ്പ്രദായത്തെ പോഡ്‌കാസ്‌റ്റ്‌ എന്ന്‌ വിളിച്ചു വരുന്നു.

തരംതിരിക്കാനും ശേഖരിച്ചുവയ്‌ക്കാനും തെരഞ്ഞ്‌ കണ്ടുപിടിക്കാനുമുള്ള പ്രത്യേകതകളാണ്‌പോഡ്‌കാസ്റ്റിന്‌ മറ്റ്‌ ഡിജിറ്റല്‍ ഫോര്‍മാറ്റുകളില്‍ നിന്ന്‌ വ്യത്യസ്ഥമാക്കുന്നത്‌. ബ്ലോഗര്‍മാര്‍ക്ക്‌ ഇടയിലേക്ക്‌ ശബ്ദത്തെ കൂടി സന്നിവേശിപ്പിച്ചു എന്നതാണ്‌ പോഡ്‌കാസ്റ്റിന്‍റെ മേന്മ.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :