പെണ്‍കുട്ടിയെ കുത്തിവീഴ്ത്തിയത് ബ്ലാക്മാന്‍?

ജോണ്‍ കെ ഏലിയാസ്

PRO
ബ്ലാക്മാന്‍ എന്നത് ഒരു സങ്കല്‍പ്പമാണോ യാഥാര്‍ത്ഥ്യമാണോ എന്ന് ജനങ്ങള്‍ക്ക് ഇതുവരെ തീര്‍ച്ചയാക്കാന്‍ കഴിഞ്ഞിട്ടില്ല. ഇക്കാര്യത്തില്‍ പൊലീസും ഇരുട്ടില്‍ തപ്പുകയാണ്. എന്നാല്‍ ബ്ലാക്മാനെക്കാള്‍ കൂടുതല്‍ ശല്യമാണ് ഇപ്പോള്‍ ബ്ലാക്മാന്‍റെ പേരില്‍ മറ്റു ചിലര്‍ സൃഷ്ടിക്കുന്നത് എന്നതാണ് വേറൊരു സംഗതി.

മോഷ്ടാക്കളുടെ ശല്യം ഇപ്പോള്‍ വര്‍ദ്ധിച്ചിരിക്കുന്നു. ബ്ലാക്മാന്‍ എന്നൊരു ഭീതി ജനങ്ങളുടെ മനസിലുള്ളതിനാല്‍ മോഷ്ടാക്കള്‍ക്ക് ചാകരയാണ്. കറുത്ത വസ്ത്രമിട്ടാണത്രേ കള്ളന്‍‌മാര്‍ ഇപ്പോള്‍ ‘രാത്രിജോലി’ക്കിറങ്ങുന്നത്. പിടിക്കപ്പെടുമെന്നുറപ്പായാല്‍ ഒരു നിഗൂഢത സൃഷ്ടിക്കാനും ആളുകളെ ഭയപ്പെടുത്തി മുങ്ങാനും ജനങ്ങളുടെ ‘ബ്ലാക്മാന്‍ പേടി’ കള്ളന്‍‌മാര്‍ക്ക് സഹായകമാകുകയാണ്.

സദാചാരപ്പൊലീസാണ് ബ്ലാക്മാന്‍റെ പേരില്‍ മുതലെടുക്കുന്ന മറ്റൊരു വര്‍ഗം. കറുത്ത വസ്ത്രമിട്ട് നടക്കുന്ന ചെറുപ്പക്കാരെയൊക്കെ തടഞ്ഞുനിര്‍ത്തി ആക്രമിക്കുന്നത് സദാചാരപ്പൊലീസുകാര്‍ പതിവാക്കിയിട്ടുണ്ട്. യുവാക്കളുടെ നേതൃത്വത്തില്‍ ബ്ലാക്മാനെ പിടികൂടാന്‍ പല ഭാഗങ്ങളിലായി മുഴുവന്‍‌ സമയ സ്ക്വാഡുകള്‍ രൂപീകരിച്ചിരിച്ചിട്ടുണ്ട്. ആരെക്കണ്ടാലും സംശയത്തോടെ വീക്ഷിക്കുന്ന ചെറുപ്പക്കാരുടെ സംഘങ്ങള്‍ ഇപ്പോള്‍ ബ്ലാക്മാനെക്കാള്‍ വലിയ ശല്യമായി മാറിയിരിക്കുന്നു. പുലിയെപ്പിടിക്കാന്‍ വന്ന വാറുണ്ണി പുലിയേക്കാള്‍ വലിയ ശല്യമായി മാറിയതുപോലെയാണ് ഇപ്പോള്‍ സ്ഥിതി.

WEBDUNIA|
എന്നാല്‍ ബ്ലാക്മാന്‍ എന്നൊരു ‘ജീവി’ ഇല്ലെന്നുള്ളതാണ് പരമമായ യാഥാര്‍ത്ഥ്യം. ഏതെങ്കിലും ഒരു പ്രദേശത്ത് ഒരു സാമൂഹ്യവിരുദ്ധനോ, ഒരു സംഘം സാമൂഹ്യവിരുദ്ധര്‍ക്കോ എളുപ്പം സൃഷ്ടിക്കാന്‍ കഴിയുന്ന ഒരു നിഗൂഢ കഥാപാത്രം മാത്രമാണ് ബ്ലാക്മാന്‍. ഒരു കുറ്റകൃത്യത്തിന് ബ്ലാക്മാന്‍റെ പരിവേഷം നല്‍കാന്‍ എളുപ്പമാണ്. ഇത്തരം കാര്യങ്ങള്‍ കാട്ടുതീ പോലെ പ്രചരിക്കുകയും ചെയ്യും. എന്തായാലും ബ്ലാക്മാന്‍ എന്ന സങ്കല്‍പ്പ കഥാപാത്രത്തെ മുന്‍‌നിര്‍ത്തി മുതലെടുക്കുന്നവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ പൊലീസ് സംവിധാനത്തിന് കഴിയേണ്ടതുണ്ട്. അല്ലെങ്കില്‍ ഭീതിയുടെ ഇരുള്‍മുറികളില്‍ നിന്ന് സാംസ്കാരിക കേരളത്തിലെ ജനങ്ങള്‍ക്ക് ഉടനെങ്ങും പുറത്തിറങ്ങാന്‍ കഴിയാതെ വരും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :