പെണ്‍കുട്ടിയെ കുത്തിവീഴ്ത്തിയത് ബ്ലാക്മാന്‍?

ജോണ്‍ കെ ഏലിയാസ്

PRO
സ്ത്രീകളെയാണ് ബ്ലാക്മാന്‍ കൂടുതല്‍ ലക്‍ഷ്യം വയ്ക്കുന്നതത്രേ. സ്ത്രീകള്‍ മാത്രം താമസിക്കുന്ന വീടുകള്‍ക്ക് നേരെയാണ് പലപ്പോഴും ആക്രമണം. അത്തരം വീടുകളുടെ വാതിലുകളില്‍ അര്‍ദ്ധരാത്രിക്ക് ശേഷം ആരോ ആഞ്ഞിടിക്കാറുണ്ടത്രേ. വീടിന് പുറത്താണ് ബാത്‌റൂം എങ്കില്‍ രാത്രിയില്‍ പുറത്തിറങ്ങുന്ന സ്ത്രീകളെ കാത്ത് ബ്ലാക്‍മാന്‍ നില്‍ക്കുന്നതായും പ്രചരണമുണ്ട്. ബാത്‌റൂമില്‍ പോകാനിറങ്ങുന്ന സ്ത്രീകളുടെ നേര്‍ക്ക് ഇരുട്ടിന്‍റെ മറവില്‍ നിന്ന് അലര്‍ച്ചയോടെ കുതിച്ചുചാടും. അപ്രതീക്ഷിതമായി സ്ത്രീകളുടെ വസ്ത്രം വലിച്ചുകീറും.

സായന്തനങ്ങളിലും പ്രഭാതങ്ങളിലും സ്ത്രീകള്‍ക്ക് നേരെ ബ്ലാക്മാന്‍ ആക്രമണം നടത്തുന്നതായാണ് മറ്റ് ചില വാര്‍ത്തകള്‍. പ്രഭാതങ്ങളില്‍ നടക്കാനിറങ്ങുന്ന സ്ത്രീകളെ ചിലര്‍ പിന്തുടരുന്നതായായിരുന്നു ആദ്യവിവരം. പിന്നീടാണ് ഇത് ബ്ലാക്മാനാണെന്ന് പ്രചരണമുണ്ടായത്.

സായന്തനങ്ങളില്‍, ഓഫീസ് വിട്ട് ഒറ്റയ്ക്ക് മടങ്ങുന്ന സ്ത്രീകളെ വഴിയോരത്ത് പതുങ്ങിനിന്ന് അലറിവിളിച്ച് പേടിപ്പിക്കുകയും പിന്നാലെ കൂടി നടുക്കമുണ്ടാക്കുകയുമാണ് ബ്ലാക്മാന്‍റെ മറ്റൊരു ഹോബി. ബ്ലാക്മാന്‍ മോഷണങ്ങള്‍ക്കൊന്നും ശ്രമിക്കാറില്ലെന്നതാണ് കൌതുകകരമായ കാര്യം.

ഓരോ ദിവസവും പുലരുന്നത് ബ്ലാക്മാന്‍റെ ചെയ്തികളുടെ ഭീതിയുണര്‍ത്തുന്ന വാര്‍ത്തകളുമായാണ്. അതുകൊണ്ടുതന്നെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലെ നാട്ടിന്‍‌പുറങ്ങളില്‍ രാത്രിയില്‍ വീടിന് പുറത്തിറങ്ങാനും അതിരാവിലെ ജോലിക്കുപോകാനും ജനങ്ങള്‍ തയ്യാറാകുന്നില്ല.

WEBDUNIA|
അടുത്ത പേജില്‍ - ബ്ലാക്‍മാന്‍റെ മറവില്‍ മോഷ്ടാക്കളും സദാചാരപ്പൊലീസും!



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :