ജനപ്രിയനായ സി.എച്ച്

ടി ശശി മോഹന്‍

CH muhammad kOya
FILEFILE
961 ല്‍ രാഷ്ട്രീയ ഗുരുവായ സീതിസാഹിബിന്‍റെ നിര്യാണത്തെ തുടര്‍ന്ന് സി.എച്ച് നിയമസഭാ സ്പീക്കറായി. അന്ന് സഭയുടെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ സ്പീക്കറായിരുന്നു അദ്ദേഹം.

വിദ്യാഭ്യാസ മന്ത്രി എന്ന നിലയിലായിരുന്നു സി.എച്ച് ഏറ്റവുമേറെ ശൃദ്ധേയനായത്. ഏറ്റവും കൂടുതല്‍ കാലം അദ്ദേഹം വിദ്യാഭ്യാസ മന്ത്രിയായിരുന്നു. ആഭ്യന്തരം, വിനോദസഞ്ചാരം, റവന്യൂ, പൊതുമരാമത്ത്, സാമൂഹ്യക്ഷേമം തുടങ്ങിയ വകുപ്പുകളിലും അദ്ദേഹം മന്ത്രിയായിരുന്നു.

കേരളത്തിലെ പുതിയ സര്‍വകലാശാലകള്‍ സി.എച്ചിന്‍റെ കാലത്തുണ്ടായതാണ്. പ്രത്യേകിച്ഛ് കാലിക്കറ്റ് സര്‍വകലാശാല.

വിദ്യാര്‍ത്ഥികള്‍ക്ക് അദ്ദേഹം വിവിധ ആനുകൂല്യങ്ങള്‍ നല്‍കി. അദ്യാപകര്‍ക്ക് മതിയായ സംരക്ഷണം ഉറപ്പാക്കി. പാഠപുസ്തകങ്ങള്‍ പരിഷ്കരിക്കാന്‍ മുന്‍ കൈയെടുത്തതും സി.എച്ചായിരുന്നു.

അടിയുറച്ച ലീഗുകാരനായിരുന്നിട്ടും സി.എച്ച് എല്ലാവര്‍ക്കും സമ്മതനായ നേതാവായിരുന്നു. അദ്ദേഹത്തിന്‍റെ സമീപനങ്ങളില്‍ സാമുദായികമോ രാഷ് ട്രീയമോ ആയ ഒരു താᅲര്യങ്ങളും കടന്നുവന്നിരുന്നില്ല.

മൃദുഭാഷിയും വിനയാന്വിതനുമായിട്ടാണ് എല്ലാവരും സി.എച്ചിനെ ഓര്‍ക്കുക എങ്കിലും വേണ്ടപ്പോള്‍ കടുത്ത വിമര്‍ശനങ്ങളുടെ കൂരമ്പെയ്യാന്‍ സി.എച്ച് മടിച്ചിരുന്നില്ല.

പാവപ്പെട്ടവരില്‍ പാവപ്പെട്ടവനായി ജനിച്ച് കേരളത്തിന്‍റെ മുഖ്യമന്ത്രി പദം വരെയെത്തിയ സി.എച്ചിന്‍റെ ജീവിതഗാഥ ഒരു പാഠപുസ്തകമാണ്.
WEBDUNIA|



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :