അനുബന്ധ വാര്‍ത്തകള്‍
- ഇന്ന് അന്താരാഷ്ട്ര വനിതാ ദിനം: ന്യൂയോര്‍ക്കില്‍ സ്വന്തം ജോലി സ്ഥലത്തെ സൗകര്യങ്ങള്‍ മെച്ചപ്പെടുത്താനായി സ്ത്രീകള്‍ നടത്തിയ മുന്നേറ്റത്തിന്റെ ഓര്മ
- ആലപ്പുഴ ദേശീയപാതയില്‍ രണ്ട് വാഹനാപകടം: 14 പേര്‍ക്ക് പരിക്ക്
- സാറ്റലൈറ്റ് ഇന്റർനെറ്റ്: സ്പേസ് കോം പോളിസിക്ക് ഏപ്രിലിൽ സർക്കാർ അംഗീകാരം നൽകിയേക്കും
- കേരളത്തില്‍ വാക്സിനെടുക്കേണ്ടവരില്‍ രണ്ടുഡോസ് വാക്സിനും സ്വീകരിച്ചത് 87 ശതമാനം പേര് മാത്രം
- ഏപ്രിൽ ഒന്ന് മുതൽ വാഹന ഇൻഷുറൻസിന് ചിലവേറും: പ്രീമിയം തുക കൂട്ടാൻ നിർദേശം
അന്താരാഷ്ട്ര വനിതാ ദിനത്തിന്റെ ചരിത്രം ഇതാണ്
1857 മാര്‍ച്ച് 8ന് ന്യൂയോര്‍ക്കിലെ വനിതകള്‍ നടത്തിയ സമരവും പ്രക്ഷോഭവുമാണ് വനിതാദിനത്തിന് തുടക്കമായത്. തുണിമില്ലുകളില്‍ ജോലിചെയ്തിരുന്ന ആയിരക്കണക്കിന് സ്ത്രീകള്‍ സംഘടിച്ച്, കുറഞ്ഞ ശമ്പളത്തിനെതിരായും ദീര്‍ഘസമയത്തെ ജോലി ഒഴിവാക്കുവാനും മുതലാളിത്തത്തിനുമെതിരെ വോട്ടുചെയ്യാനുമുളള അവകാശത്തിനുവേണ്ടിയും ആദ്യമായി സ്വരമുയര്‍ത്തിയപ്പോള്‍ അത് ചരിത്രത്തിന്റെ ഭാഗമാവുകയായിരുന്നു. പിന്നീട് ലോകവനിതാദിനമെന്ന ആശയം കടന്നുവന്നപ്പോള്‍ മാര്‍ച്ച് എട്ട് ഏകകണ്ഠമായി തിരഞ്ഞെടുക്കപ്പെടാനും കാരണം മറ്റൊന്നല്ല.
ഈ സമരാഗ്നി ലോകമാകെ പടരാന്‍ പിന്നീട് താമസമുണ്ടായില്ല. വരും വര്‍ഷങ്ങളില്‍ ലോകത്തിന്റെ പല ഭാഗങ്ങളിലും സ്ത്രീകള്‍ അവരുടെ അവകാശങ്ങള്‍ക്കായി ശബ്ദമുയര്‍ത്തുവാന്‍ ഇത് നിമിത്തമായി. അമേരിക്കയില്‍ അമേരിക്കന്‍ സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ ആഹ്വാനപ്രകാരം 1909 ഫെബ്രുവരി 28 നാണ് ആദ്യവനിതാദിനാചരണം നടന്നത്. പത്തൊന്‍പതാം നൂറ്റാണ്ടിലും ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളിലും ന്യൂയോര്‍ക്കില്‍ തങ്ങളുടെ അവകാശങ്ങള്‍ക്കായി പോരാടിയ വനിതകളുടെ ഓര്‍മക്കായിട്ടായിരുന്നു വനിതാദിനാചരണം.