പഞ്ചായത്ത് കെട്ടിടത്തിനു പുറത്ത് വിസർജിച്ചതിന് രണ്ട് ദളിത് കുട്ടികളെ അടിച്ച് കൊന്നു, രണ്ട് പേർ അറസ്റ്റിൽ

എസ് ഹർഷ| Last Modified വ്യാഴം, 26 സെപ്‌റ്റംബര്‍ 2019 (09:07 IST)
പഞ്ചായത്ത് കെട്ടിടത്തിനു പുറകിൽ വിസർജ്ജിച്ചുവെന്നാരോപിച്ച് രണ്ട് ദളിത് കുട്ടികളെ അടിച്ച് കൊലപ്പെടുത്തി. മധ്യപ്രദേശിലെ ഭവ്‌കേധിയിലാണ് സംഭവം. റോഷ്നി ബാൽമീകി (12), അവിനാഷ് ബാൽമീകി (10) എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

ഹക്കീം യാദവ്, രാമേശ്വർ യാദവ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. തെരുവിൽ വിസർജിച്ചുവെന്നാരോപിച്ച് ഇവർ കുട്ടികളെ ആക്രമിക്കുകയായിരുന്നു. അടിയുടെ ശക്തിയിൽ ഇരുവരും ബോധരഹിതരായി. ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

തങ്ങൾക്കെതിരെ ഗ്രാമത്തിൽ ജാതിവിവേചനം ഉണ്ടെന്ന് മരണപ്പെട്ട കുട്ടികളുടെ അച്ഛൻ പറഞ്ഞു. രണ്ടു വർഷം മുൻപ് പ്രതികളുമായി തർക്കത്തിൽ ഏർപ്പെട്ടിരുന്നുവെന്നും കൊലപ്പെടുത്തുമെന്ന് അന്ന് അവർ ഭീഷണിപ്പെടുത്തിയിരുന്നു എന്നും പിതാവ് പറയുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :