14കാരിയെ പീഡനത്തിന് ഇരയാക്കി കൊന്ന് കിണറ്റിൽ തള്ളി, കിണറ്റിൽ സമാനരീതിയിൽ കൊല്ലപ്പെട്ട മറ്റുരണ്ട് പെൺകുട്ടികളുടെ മൃതദേഹാവശിഷ്ടങ്ങൾ, ക്രൂരമായ സംഭവം ഇങ്ങനെ

Last Modified വ്യാഴം, 2 മെയ് 2019 (10:07 IST)
തെലങ്കാന: തെലങ്കാനയിലെ യാദരി ഭുവനഗിരി ജില്ലയിലെ ഹാജിപൂർ
ഗ്രാമത്തിലെ പൊട്ടക്കിണറ്റിൽ നിന്നും 14കരിയുടെ മൃതദേഹം കണ്ടെത്തിയതോടെയാണ് ഞെട്ടിക്കുന്ന സംഭവങ്ങൾ പുറത്തുവന്നത്. ഒരു മാസം മുൻപ് പെൺകുട്ടിയെ കാണാതായിരുന്നു ഇതുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് 14കാരിയുടെ ശരീരാവശിഷ്ടങ്ങൾ കിണറ്റിൽ നിന്നും കണ്ടെത്തിയത്.

മൃതദേഹം പോസ്റ്റ്മോർട്ടത്തിന് വിധേയമാക്കിയതോടെ ക്രൂര ലൈംഗിക പീഡനത്തിന് ഇരയാക്കിയതിന് ശേഷം പെൺകുട്ടിയെ കൊലപ്പെടുത്തുകയായിരുന്നു എന്ന് കണ്ടെത്തി. 14കാരിയുടെ മൃതദേഹം കണ്ടെത്തിയ അതേ കിണറ്റിൽ നിന്നും മറ്റൊരു 18കാരിയുടെ മൃതദേഹാവിശിഷ്ടങ്ങൾ കൂടി കണ്ടെടുത്തതോടെയാണ് പൊലീസും ഗ്രാമവാസികളും അമ്പരന്നത്.18കാരിയെയും പീഡനത്തിന് ഇരയാക്കിയ ശേഷം കൊലപ്പെടുത്തുകയായിരുന്നു എന്ന് ഫൊറൻസിക് പരിശോധനകളിൽ നിന്നും പോസ്റ്റ്മോർട്ടത്തിൽ നിന്നും വ്യക്തമായി.

സംഭവത്തിൽ ശ്രീനിവാസ് റഡ്ഡി എന്ന പ്രദേശവാസിയായ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. പെൺകുട്ടികൾ സ്കൂളിൽ നിന്നും മടങ്ങി വരവെ വീട്ടിൽ കൊണ്ടാക്കാം എന്ന വ്യാജേന വാഹനത്തിൽ കയറ്റി വിജനമായ സ്ഥലത്തെത്തിച്ച് പീഡനത്തിനിരയാക്കിയ ശേഷം കൊലപ്പെടുത്തി ഗ്രാമത്തിലെ പൊട്ടക്കിണറ്റിൽ തള്ളുകയായിരുന്നു പ്രതിയുടെ രീതി.പൊലീസിന്റെ വിശദമായ ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചിട്ടുണ്ട്.

നിരവധി പെൺകുട്ടികളെ പ്രതി ഇത്തരത്തിൽ കൊലപ്പെടുത്തിയിട്ടുണ്ടാകാം എന്നാണ് പൊലീസ് കരുതുന്നത്. കിണറ്റിൽ നിന്നും ബാഗിനുള്ളിലാക്കി ഉപേക്ഷിച്ച നിലയിൽ 11കാരിയുടെ മൃതദേഹ അവശിഷ്ടങ്ങളും കണ്ടെടുത്തിട്ടുണ്ട്. 11 കാരിയും പീഡനത്തിനിരയായിരുന്നു എന്ന് ന്യൂസ് 18 റിപ്പോർട്ട് ചെയ്യുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :