അനുബന്ധ വാര്‍ത്തകള്‍
- ദളിത് യുവാവുമായി പ്രണയം; മകളെ അമ്മ തീകൊളുത്തി കൊന്നു
- സഹോദരന്റെ ഭാര്യയുമായി അവിഹിതബന്ധം, ഭർത്താവിനെ കൊന്ന് അടുക്കളയിൽ കുഴിച്ചിട്ട് ഭാര്യ !
- പശുവിനെ മോഷ്ടിച്ചെന്ന് ആരോപണം: പശ്ചിമ ബംഗാളില്‍ രണ്ടുപേരെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ച് കൊലപ്പെടുത്തി; 13 അറസ്റ്റ്
- വിവാദ ആൾദൈവം നിത്യാനന്ദ ഒളിവിൽ?; ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ലെന്ന് കേന്ദ്രസർക്കാർ; എന്തായാലും അറസ്റ്റ് ചെയ്യുമെന്ന് പൊലീസ്
- രണ്ട് വയസുകാരിയുടെ ശരീരം ആസിഡിൽ അലിയിച്ചു, മാതാപിതാക്കൾക്ക് തടവുശിക്ഷ
ഏഴ് മാസത്തെ ഗ്യാപ്പിൽ അമ്മയേയും അനിയനേയും കഴുത്ത് ഞെരിച്ച് കൊന്നു; കോഴിക്കോട് യുവാവ് പിടിയിൽ
ഏഴ് മാസത്തെ ഇടവേളയിൽ അമ്മയേയും അനിയനേയും കൊലചെയ്ത യുവാവ് പിടിയില്‍. കോഴിക്കോട് പെരുവണ്ണാമൂഴിയില്‍ മുതുകാട് കുളത്തൂര്‍ ആദിവാസി കോളനിയിലാണ് കൊലപാതകം നടന്നത്. പ്രതിയായ സുനിയെന്ന അപ്പുവിനെ പൊലീസ് അറസ്റ്റ് ചെയ്തു.
മൂന്ന് ദിവസം മുമ്പാണ് സുനിയുടെ അമ്മ റീന മരിക്കുന്നത്. പോസ്റ്റുമോര്‍ട്ടത്തിന് പിന്നാലെ റീനയുടെ മൃതദേഹം സംസ്കരിച്ചിരുന്നു. എന്നാല്‍ റീനയുടെ മരണത്തില്‍ മകന് പങ്കുണ്ടെന്ന സംശയത്തെ തുടര്‍ന്ന് നാട്ടുകാര്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു.
തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ അമ്മയെ മകന് കൊന്നതാണെന്ന് വ്യക്തമായത്. ഏഴ് മാസം മുമ്പ് സമാനമായ രീതിയില്‍ സുനിയുടെ അനുജനും മരിച്ചിരുന്നു. ഇത് ആത്മഹത്യയെന്ന അനുമാനത്തില്‍ പൊലീസ് നേരത്തെ അന്വേഷണം മതിയാക്കിയിരുന്നു. എന്നാല്‍ അനുജനയെും സുനി കൊലപ്പെടുത്തിയതാണെന്ന് പൊലീസ് വ്യക്തമാക്കി.