അനുബന്ധ വാര്‍ത്തകള്‍
- രാഖി കൊലക്കേസ്; അഖിലിനെ തേടി പൊലീസ് ദില്ലിയിലേക്ക്, ഇതുവരെ പിടികൂടാനായില്ല
- ‘എന്റെ അനിയന്റെ വിവാഹം നീ മുടക്കും അല്ലേടീ, നീ ജീവിച്ചിരിക്കണ്ട’; അപ്രതീക്ഷിത നീക്കത്തിൽ രാഖി ഞെട്ടി, പിടഞ്ഞു, ചലനമറ്റു
- കൊലയ്ക്ക് മുൻപ് അഖിൽ രാഖിയെ വിവാഹം ചെയ്തു, കൊന്നത് കാറിനകത്ത് വെച്ച്; അഖിൽ കുടുങ്ങുമോ?
- കാമുകന്റെ കത്തിക്കുത്തിൽ പിടഞ്ഞ പെൺകുട്ടിയെ വാരിയെടുത്ത നിമ്മിക്ക് ഫ്ളോറന്‍സ് നൈറ്റിംഗേല്‍ പുരസ്കാരം
- രാഖിക്ക് 5 വയസ് കൂടുതലുണ്ട്, കൊല്ലാനായിരുന്നെങ്കിൽ പണ്ടേ ആകാമായിരുന്നു: മുഖ്യപ്രതി അഖിൽ പറയുന്നതിങ്ങനെ
‘അഖിലുമായി പിരിയുകയാണ്, മറ്റൊരാളുമായി ബന്ധമുണ്ട്, ചെന്നൈയിലേക്ക് പോകുന്നു’ - രാഖിയുടെ അവസാനത്തെ മെസേജിന് പിന്നിലും അഖിൽ തന്നെ
പുതിയ ഫോണിൽ രാഖിയുടെ സിം ഇട്ടു...
ആമ്പൂർ രാഖി കൊലക്കേസിൽ പ്രതികൾ നടത്തിയ അതിബുദ്ധിയാണ് പൊലീസിന് തുമ്പായത്. രാഖിയെ കൊലപ്പെടുത്തി മൃതദേഹം മറവ് ചെയ്തതോടെ രാഖിയുടെ ഫോൺ ഉപയോഗിക്കാൻ കഴിയാതെ വന്നു. ഫിംഗർപ്രിന്റ് ലോക്ക് ആയിരുന്നു രാഖിയുടെ ഫോൺ.
ഇതോടെ കാട്ടാക്കടയിൽ നിന്നും പുതിയ ഫോൺ വാങ്ങി രാഖിയുടെ സിം കാർഡ് അതിലിട്ട് അതിൽ നിന്നും അഖിലിന്റെ ഫോണിലേക്ക് പ്രതികൾ മെസേജ് അയച്ചു. ‘അഖിലുമായി വഴി പിരിയുന്നു. മറ്റൊരാളുമായി പ്രണയത്തിലാണ്. ചെന്നൈയിലേക്ക് പോകുന്നു’ തുടങ്ങിയ നിരവധി മെസേജുകൾ ഇവർ രാഖിലിന്റെ ഫോണിൽ നിന്നും അഖിലിന്റെ ഫോണിലേക്ക് അയക്കുകയായിരുന്നു.
പൊലീസിന്റെ അന്വേഷണത്തിൽ സിം കാർഡ് മാത്രമാണ് യുവതിയുടേതെന്നും മറ്റൊരു ഫോൺ ഉപയോഗിച്ചാണ് മെസെജ് അയച്ചിരിക്കുന്നതെന്നും കണ്ടെത്തി. അന്വേഷണത്തിനൊടുവിൽ കാട്ടാക്കടയിൽ കടയിൽ നിന്നും മൊബൈൽ വാങ്ങിച്ചത് പ്രതികളാണെന്ന് പൊലീസ് കണ്ടെത്തി. ഇതോടെ കാര്യങ്ങൾ എളുപ്പമായി.