പൊലീസിനൊപ്പം എത്തിയ യുവതി ഡോക്ടർമാരെയും നഴ്‌സിനെയും മര്‍ദ്ദിച്ചു

  police , strike , hospital , nurses , beats , പൊലീസ് , ആശുപത്രി , മര്‍ദ്ദനം , യുവതി , ഡോക്‍ടര്‍ , നഴ്‌സ്
മുംബൈ| Last Modified വ്യാഴം, 20 ജൂണ്‍ 2019 (19:26 IST)
മെഡിക്കൽ ചെക്കപ്പിന് പൊലീസ് സ്‌റ്റേഷനില്‍ നിന്നും എത്തിച്ച യുവതി ഡോക്ടർമാരെയും നഴ്‌സിനെയും പൊതിരെ തല്ലി. ഹിമാനി ശർമ്മയെന്ന യുവതിയാണ് ആശുപത്രിയില്‍ അക്രമം നടത്തിയത്.

മുംബൈയിലെ കാണ്ടിവാലി ശതാബ്‌ദി ആശുപത്രിയില്‍ ഇന്നും രാവിലെയാണ് സംഭവം. യുവതിയുടെ ആക്രമണത്തില്‍ അഞ്ചു പേര്‍ക്ക് പരുക്കേറ്റു. സംഭവത്തില്‍ ആശുപത്രി അധികൃതർ അന്വേഷണത്തിന് ഉത്തരവിട്ടു.


രാവിലെ ആറുമണിയോടെ ബങ്കുർ നഗർ പൊലീസ് സ്‌റ്റേഷിനില്‍ നിന്നാണ് യുവതിയെ പരിശോധനയ്‌ക്കായി എത്തിച്ചു. മദ്യലഹരിയിലായിരുന്ന ഇവര്‍ ഡോക്ടർമാരെയും നഴ്സുമാരെയും ചീത്തവിളിക്കുകയും തുടര്‍ന്ന് കൈയേറ്റം ചെയ്യുകയും ചെയ്‌തു.

ഡോക്‍ടര്‍ ശുചിമുറിയില്‍ പോയിട്ട് മടങ്ങിയെത്താന്‍ വൈകിയതാണ് യുവതിയെ പ്രകോപിപ്പിച്ചത്. ഇതേ തുടര്‍ന്നാണ് ഇവര്‍ ആശുപത്രിയില്‍ ബഹളം വെച്ചത്.
തുടർന്ന് നാല് മണിക്കൂറോളം ആശുപത്രിയിൽ ഒപി വിഭാഗവും അത്യാഹിത വിഭാഗവും പ്രവർത്തിച്ചില്ല.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :