അനുബന്ധ വാര്‍ത്തകള്‍
- ജോളിയുടേത് വഴിവിട്ട ജീവിതമായിരുന്നുവെന്ന് ഷാജു പറഞ്ഞിരുന്നു: സുഹൃത്തിന്റെ വെളിപ്പെടുത്തൽ
- ജോളി എൻ ഐ ടിയിലെ പ്രൊഫസറല്ലെന്ന് നേരത്തേ തന്നെ അറിയാമായിരുന്നു; പള്ളി വികാരിയുടെ വെളിപ്പെടുത്തൽ
- 'ജോളി തന്നെ കുരുക്കാൻ ശ്രമിക്കുന്നു, അന്ത്യചുംബന ചിത്രത്തിൽ അസ്വാഭാവികത ഇല്ല; ഷാജു പറയുന്നു
- ജോളിയോട് പ്രണയമുണ്ടായിരുന്നു, ജോളിയെ സ്വന്തമാക്കാൻ കൊലയ്ക്കു കൂട്ടുനിന്നു; നടുക്കി മൊഴി
- ഭാര്യയെയും മകളെയും കൊല്ലാൻ അവസരമൊരുക്കി; ജോളിക്ക് ഒത്താശ ചെയ്തു; അന്വേഷണസംഘത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് ഷാജു
ജോളിക്ക് പെൺകുട്ടികളെ വെറുപ്പ്, രണ്ട് തവണ ഗർഭഛിദ്രം നടത്തി
പെൺകുട്ടികളോട് തനിക്ക് വെറുപ്പായിരുന്നുവെന്നും ആദ്യഭര്‍ത്താവ് റോയ് തോമസിന്റെ സഹോദരി റെഞ്ചിയുടെ മകളെ കൊല്ലാന്‍ ശ്രമിച്ചിരുന്നുവെന്നും കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യപ്രതി ജോളിയുടെ മൊഴി. പൊലീസിന്റെ ചോദ്യം ചെയ്യലിനിടെയാണ് തനിക്ക് പെൺകുട്ടികളെ ഇഷ്ടമായിരുന്നില്ലെന്ന് ജോളി മൊഴി നൽകിയത്.
ജോളി രണ്ടിലേറെ തവണ ഗര്‍ഭഛിദ്രം നടത്തിയിരുന്നതായും പോലീസ് അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. പെൺകുട്ടി ആയതുകൊണ്ടാണ് അബോർഷൻ നടത്തിയതെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. പെണ്‍കുട്ടികളോട് വെറുപ്പ് പുലര്‍ത്തിയിരുന്ന പ്രത്യേക മാനസികാവസ്ഥയായിരുന്നു ജോളിയ്ക്കുണ്ടായിരുന്നത്.
റെഞ്ചിയുടെ മകളുടെ വായില്‍ നിന്ന് നുരയും പതയും വന്ന സാഹചര്യത്തെ തുടര്‍ന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇതിനു പിന്നിൽ ജോളിയാണോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.