അനുബന്ധ വാര്ത്തകള്
- മൂന്നാം ടെസ്റ്റിലും സെഞ്ച്വറി, പുതിയ റെക്കോർഡുമായി രോഹിത് ഷർമ
- പന്ത് നിലംതോടാതെ പറപ്പിച്ചു, കുട്ടികൾക്കൊപ്പം ക്രിക്കറ്റ് കളിച്ച് രാഹുൽ ഗാന്ധി, വീഡിയോ !
- തിരുവനന്തപുരത്ത് അക്രമിസംഘം ഓട്ടോ ഡ്രൈവറെ വെട്ടിക്കൊന്നു, കൊല്ലപ്പെട്ടത് കൊലക്കേസ് പ്രതി
- ജോളിയിൽനിന്നും കടുത്ത പിഡനങ്ങൾ നേരിട്ടിരുന്നു, കൂടത്തായിയിലെ വീട്ടിൽ കഴിഞ്ഞിരുന്നത് അപരിചിതനെപ്പോലെ, സിലിയുടെ മകന്റെ മൊഴി പുറത്ത്
- വെള്ളം കുടിക്കാതെ ഗുളിക മാത്രമായി വിഴുങ്ങാറുണ്ടോ ? എങ്കിൽ അപകടം
റോയിയുടെ മൊബൈൽ നമ്പർ ജോളിയുടെ സുഹൃത്ത് ജോൺസൺ സ്വന്തം പേരിലേക്ക് മാറ്റി, ജോളിയും ജോൺസണും തമ്മിൽ അടുത്ത ബന്ധം
മരണ ശേഷം റോയിയുടെ മൊബൈൽ നമ്പർ ഉപയോഗിച്ചത് ജോളിയുടെ സുഹൃത്ത് ജോൺസൺ. ബിഎസ്എൻഎൽ ജീവനക്കാരനായ ജോൺസൺ, റോയിയുടെ മരണ ശേഷം മൊബൈൽ നമ്പർ സ്വന്തം പേരിലേക്ക് മാറ്റുകയായിരുന്നു. ഇതിലൂടെ ജോൺസൺ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തു എന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തിയിരിക്കുന്നത്.
ഇക്കാര്യത്തിൽ ക്രൈം ബ്രാഞ്ച് വിശദമയ അന്വേഷനം നടത്തുന്നുണ്ട്. ജോൺസണിന്റെ മൊബൈൽ നമ്പരാണ് ജോളി ഉപയോഗിച്ചിരുന്നത്. ഇരുവരും പലപ്പോഴായി ഒരുമിച്ച് യാത്രകൾ നടത്തിയിരുന്നതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. മൊബൈൽഫോൻ ടവർ വിശദാംശങ്ങൾ പരിശോധിച്ചതോടെയാന് ഇക്കാര്യങ്ങൾ വ്യക്തമായത്.
ജോളിയുമായി നല്ല സൗഹൃദം ഉണ്ടായിരുന്നു എന്നും എന്നാൽ അവർ കൊലപാതകിയാണ് എന്നത് അറിയില്ലായിരുന്നു എന്നുമാണ് നേരത്തെ ജോൺസൺ ക്രൈംബ്രഞ്ചിന് നൽകിയ മൊഴി. ജോളിയോടൊപ്പം സിനിമകൾ കണ്ടിട്ടുണ്ട് എന്നും യാത്രക:ൾ നടത്തിയിരുന്നു എന്നും ജോൺസൺ പൊലീസിനോട് സമ്മതിച്ചിരുന്നു.
ഈ വർഷത്തെ ഓണാവധിക്കാലത്താണ് ജോളി ജോൺസണെ കാണുന്നതിനായി കൊയമ്പത്തൂരിൽ പോയത്. കൊയമ്പത്തൂരിൽ ജോളി രണ്ട് ദിവസം തങ്ങിയിരുന്നു. ഇരുവരും ബംഗളുരുവിൽവച്ചും കൂടിക്കാഴ്ച നടത്തിയിരുന്നതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.