അനുബന്ധ വാര്‍ത്തകള്‍
- മുത്തച്ഛന്റെ കൈയില്‍ നിന്നും വഴുതി; കപ്പലിന്റെ പതിനൊന്നം നിലയില്‍ നിന്ന് താഴേക്ക് വീണ് കുഞ്ഞ് മരിച്ചു
- ബാങ്കിൽ നിന്നും കാണാതായ 100 പവൻ സ്വർണം കുപ്പത്തൊട്ടിയിൽ ഉപേക്ഷിച്ച നിലയിൽ
- കണ്ണൂരില്‍ കടന്നല്‍ക്കുത്തേറ്റ് ഒരാള്‍ മരിച്ചു, 4 പേര്‍ക്ക് പരുക്ക്
- പിതാവിനെ മര്‍ദ്ദിച്ച് അവശനാക്കിയ ശേഷം കിടപ്പിലായ അമ്മയെ ജീവനോടെ കത്തിച്ചു; മകന് അറസ്റ്റില്‍
- വിദ്യാർത്ഥികൾ തമ്മിൽ ഉന്തും തള്ളും; ക്ലാസ് മുറിയിലെ ജനലിലൂടെ താഴേക്ക് പതിച്ച് ഒരു കുട്ടിക്ക് ദാരുണാന്ത്യം
പുഴയിൽ ചാടി ആത്മഹത്യ ചെയ്യാൻ ശ്രമിച്ചു, പരാജയപ്പെട്ടു; പിറ്റേന്ന് തൂങ്ങി മരിച്ച് മധ്യവയസ്കൻ
പുഴയിൽ ചാടി ആത്മഹത്യ ചെയ്യാൻ ശ്രമിച്ച് പരാജയപ്പെട്ടയാളെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. തവനൂർ മദിരശ്ശേരി ചീരക്കുഴി വിണ്ണൻചാത്ത് ജയനാ(40)ണ് ചൊവ്വാഴ്ച രാവിലെ മരിച്ചത്. ഇന്നലെയായിരുന്നു നാടിനെ നടുക്കിയ സംഭവം നടന്നത്.
തിങ്കളാഴ്ച ഉച്ചയ്ക്ക് കുറ്റിപ്പുറം പാലത്തിനു മുകളിൽനിന്ന് പുഴയിൽച്ചാടിയെങ്കിലും ജയനെ മിനിപമ്പയിലെ ലൈഫ് ഗാർഡ് രക്ഷിച്ചിരുന്നു. കരയ്ക്കെത്തിച്ച് പ്രഥമശുശ്രൂഷ നൽകിയശേഷം താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടുകയും ചെയ്തിരുന്നു. പിന്നീട്, വീട്ടിലെത്തിയ ജയൻ ചൊവ്വാഴ്ച പുലർച്ചെ വീട്ടിൽനിന്ന് ഇറങ്ങിപ്പോയി. പിന്നീടാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
ജയൻ മുമ്പ് രണ്ടുതവണ ആത്മഹത്യക്ക് ശ്രമിച്ചിരുന്നെങ്കിലും മറ്റുള്ളവരുടെ ശ്രദ്ധയിൽപ്പെട്ടതിനാൽ രക്ഷപ്പെടുത്തുകയായിരുന്നു. തെങ്ങുകയറ്റത്തൊഴിലാളിയാണ്.