അനുബന്ധ വാര്‍ത്തകള്‍
- പ്രീമിയം ഇലക്ട്രിക് ഹാച്ച് ബാക്ക് ‘ആൾട്രോസു‘മായി ടാറ്റ എത്തും; ഒറ്റ ചാർജിൽ 300 കിലോമീറ്റർ സഞ്ചരിക്കുന്ന വാഹനത്തിന്റെ പ്രത്യേകതകൾ ഇങ്ങനെ !
- ഭർത്താവ് വീട്ടിലില്ലെന്ന് ആദ്യം ഉറപ്പുവരുത്തി, അഥിതികളായി എത്തിയ ബന്ധുക്കൾ ചേർന്ന് യുവതിയെ ക്രൂര കൂട്ട ബലാത്സംഗത്തിന് ഇരയാക്കി
- കച്ചകെട്ടി കോൺഗ്രസ്, രണ്ടും കൽപ്പിച്ച് കേരള സന്ദർശനത്തിന് തയ്യാറെടുത്ത് രാഹുൽ ഗാന്ധി !
- ലോക്സഭാ തിരഞ്ഞെടുപ്പ് ഏഴുഘട്ടങ്ങളായി; ആദ്യ ഘട്ട തിരഞ്ഞെടുപ്പ് ഏപ്രിൽ 11ന്, കേരളത്തിൽ തിരഞ്ഞെടുപ്പ് ഏപ്രിൽ 23ന് നടക്കും, വോട്ടെണ്ണൽ മെയ് 23ന്
- കുറഞ്ഞ ചിലവിൽ പറക്കാൻ ഇത് ഏറ്റവും ഉചിതമായ സമയം, ബിഗ് സെയിലുമായി എയർ ഏഷ്യ !
ജിബിനെ കൊലപ്പെടുത്തിയതിന് പിന്നിൽ പൂർവ്വ വൈരാഗ്യം; ഗ്രില്ലിൽ കെട്ടിയിട്ട് രണ്ട് മണിക്കുറോളം ക്രൂരമായി മർദ്ദിച്ചു, മൃതദേഹത്തിന് സമീപം സ്കൂട്ടർ മറിച്ചിട്ടത് അപകട മരണമെന്ന് വരുത്തിത്തീർക്കാൻ
കൊച്ചി: കൊച്ചിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ യുവവാവിന്റേത് അസൂത്രിത കൊലപതകമെന്ന് പൊലീസ്. പ്രതി അസീസിന് ജിബിനോടുണ്ടായിരുന്ന പൂർവ വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്ന് പൊലീസ് വ്യക്തമാക്കി. ജിബിനെ വീട്ടിലേക്ക് വിളിച്ചുവരുത്തിയ ശേഷം ക്രൂരമായി കൂട്ടം ചെർന്ന് മർദ്ദിക്കുകയായിരുന്നുവെന്ന് പൊലീസ് കണ്ടെത്തി.
അസീസിന്റെ വീട്ടിലെ ഗ്രില്ലിൽ കെട്ടിയിട്ട് രണ്ട് മണിക്കുറോളം നേരം ജിബിനെ ക്രൂരമായി മർദ്ദിച്ചു. വാരിയെല്ലുകൾ തകർന്ന നിലയിലായിരുന്നു ആന്തരിക രക്തസ്രാവമാണ് മരിണകാരണം. ജിബിൻ മരണപ്പെട്ടു എന്ന് ഉറപ്പായതോടെ അപകടമരണം എന്ന് തോന്നിക്കുന്നതിനായി മൃതദേഹം റോഡിൽ കൊണ്ടുപോയ ശേഷം സ്കൂട്ടർ സമീപത്ത് മറിച്ചിടുകയായിരുന്നു.
സംഭവത്തിൽ ഏഴു പെരെപൊലിസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അസീസാണ് കേസിൽ പ്രധാന പ്രതി, മറ്റു പ്രതികളെല്ലാം അസീസിന്റെ ബന്ധുക്കളും അയൽവാസികളുമാണ്. ശനിയാഴ്ച പുലർച്ചയോടെയാണ് ജിബിൻ ടി വർഗീസിനെ കൊച്ചിയിലെ റോഡരികിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പ്രാഥമിക പരിശോധനയിൽ തന്നെ സംഭവം കൊലപാതകമണെന്ന് പൊലീസ് വ്യക്തമായിരുന്നു.