അനുബന്ധ വാര്‍ത്തകള്‍
- ട്രെയ്നുകളിൽ ബ്ലാക്ക് ബോക്സ് സംവിധാനം ഒരുക്കാൻ റെയിൽവേ
- പഴയ അടൂർ ഭാസിയുടെ പിന്തുടർച്ചക്കാരെ കാണുമ്പോൾ നിങ്ങൾക്കിപ്പോഴും തിരിച്ചറിയാൻ കഴിയുന്നില്ലല്ലോ: കെ പി എ സി ലളിതയെ വിമർശിച്ച് ശാരദക്കുട്ടി
- മീ ടു: ആരോപണം ഉന്നയിച്ച മാധ്യമ പ്രവർത്തകക്കെതിരെ എം ജെ അക്ബർ മാനനഷ്ടക്കേസ് നൽകി
- ശബരിമല ക്ഷേത്രത്തോട് ആത്മാർത്ഥമായ വിശ്വാസമുള്ള ആളാണെങ്കിൽ കണ്ണൂരിലെ യുവതി മല ചവിട്ടില്ലെന്ന് എ പദ്മകുമാർ
- കാമുകിയുടെ വീട്ടിൽ അതിക്രമിച്ച് കയറി യുവാവ് സ്വയം വെടിയുതിർത്ത് ജീവനൊടുക്കി
പിസ നൽകാമെന്ന് പറഞ്ഞ് വീട്ടിലേക്ക് വിളിച്ചുവരുത്തി പത്താംക്ലാസുകാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി
ഡൽഹി: പിസ നൽകാം എന്നു പറഞ്ഞ് വീട്ടിലേക്ക് ക്ഷണിച്ച് നാലുപേർ ചേർന്ന് പത്താംക്ലാസുകാരിയെ കൂട്ടബലത്സംഗത്തിനിരയക്കി. പെൺകുട്ടി താമസിക്കുന്ന വീട്ടുടമയുടെ മകനും കൂട്ടുകാരും ചേർന്നാണ് അതിക്രമം നടത്തിയത് ഡൽഹിയിലെ വിനോദ് നഗറിൽ വെള്ളിയാഴ്ചയാണ് സംഭവം.
പിസ നൽകാമെന്നു പറഞ്ഞ് വീട്ടുടമയുടെ മകൻ പത്താംക്ലാസുകാരിയെ വീട്ടിലേക്ക് ക്ഷണിക്കുകയായിരുന്നു. ഈ സമയം ഇയാളുടെ മൂന്ന് കൂട്ടുകാരും വീട്ടിലുണ്ടായിരുന്നു. മദ്യലഹരിയിലായിരുന്ന സംഘം പെൺകുട്ടിയെ കീഴ്പ്പെടുത്തി പീഡിപ്പിക്കുകയായിരുന്നു. വിവരം പുറത്തുപറയാതിരിക്കാൻ പെൺകുട്ടിയെ ഭീഷണിപ്പെടുത്തുകയും ചെയ്തു.
ജോലി കഴിഞ്ഞ് വീട്ടിലെത്തിയ അമ്മയോട് പെൺകുട്ടി കാര്യങ്ങൾ എല്ലാം തുറന്നു പറയുകയായിരുന്നു. ഉടൻ തന്നെ അമ്മ പൊലീസിൽ പരാതി നൽകി. സംഭവത്തിൽ പോക്സോ ഉൾപ്പടെയുള്ള നിയമങ്ങൾ ചുമത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്. വീട്ടുടമയുടെ മകനെ സംഭവദിവസം തന്നെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു.