അനുബന്ധ വാര്‍ത്തകള്‍
- ബെർമിങ്ഹാം ടെസ്റ്റ് വിരസമായ സമനിലയിലേക്കെങ്കിൽ കുറ്റവാളികൾ ഗില്ലും ഗംഭീറും, ഡിക്ലയർ തീരുമാനം വൈകിയെന്ന് വിമർശനം
- India vs England: ജയിക്കാൻ വേണ്ടി മാത്രം കളിക്കാൻ ഞങ്ങൾ മണ്ടന്മാരല്ലല്ലോ, പ്ലാൻ വ്യക്തമാക്കി ഇംഗ്ലണ്ട് അസിസ്റ്റൻ്റ് കോച്ച്
- Shubman Gill: എഴുതി തള്ളിയവർ എവിടെ?, കണ്ണാ കൊഞ്ചം ഇങ്കെ പാർ, ഗില്ലാട്ടമല്ല ഇത് വിളയാട്ടം
- India vs England: എത്ര വലിയ സ്കോർ നേടിയിട്ടും കാര്യമില്ല, ഞങ്ങൾ എന്താണ് ചെയ്യാൻ പോകുന്നതെന്ന് എല്ലാവർക്കും അറിയാം, ഇന്ത്യയ്ക്ക് മുന്നറിയിപ്പ് നൽകി ഹാരി ബ്രൂക്
- ഷമിയെ പോലെ പന്തെറിയാൻ അവനാകും, ബുമ്രയില്ലെങ്കിൽ ആര് കളിക്കണം? നിർദേശവുമായി ഇർഫാൻ പത്താൻ
ഹൃദയം കൊണ്ട് പന്തെറിയുന്നവനാണവൻ, അർഹിക്കുന്ന അംഗീകാരം പലപ്പോഴും ലഭിക്കാറില്ല, സിറാജിനെ പുകഴ്ത്തി മോർക്കൽ
ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലെ മുഹമ്മദ് സിറാജിന്റെയും ആകാശ് ദീപിന്റെയും പ്രകടനങ്ങളെ പ്രശംസിച്ച് ഇന്ത്യന്‍ ബൗളിങ് കോച്ച് മോര്‍നെ മോര്‍ക്കല്‍. 608 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യം പിന്തുടരുന്ന ഇംഗ്ലണ്ടിന്റെ 3 വിക്കറ്റുകള്‍ നാലാം ദിനം അവസാനിക്കുമ്പോള്‍ നഷ്ടമായിരുന്നു. മത്സരത്തില്‍ 7 വിക്കറ്റുകള്‍ സിറാജ് ഇതിനകം സ്വന്തമാക്കി കഴിഞ്ഞു.
നാലാം ദിവസത്തെ കളിക്ക് ശേഷം സംസാരിക്കവെയാണ് ഇന്ത്യന്‍ ബൗളിംഗ് യൂണിറ്റിനെയും പ്രത്യേകിച്ച് മുഹമ്മദ് സിറാജിനെയും ബൗളിംഗ് പരിശീലകനായ മോര്‍നെ മോര്‍ക്കല്‍ പുകഴ്ത്തിയത്. സിറാജ് ഹൃദയം കൊണ്ട് പന്തെറിയുന്ന ബൗളറാണ്. പലപ്പോഴും അര്‍ഹമായ അംഗീകാരം അവന് ലഭിക്കാറില്ല. വിക്കറ്റുകള്‍ സ്വന്തമാക്കാനാകെ പോയ ബോര്‍ഡര്‍- ഗവാസ്കര്‍ ട്രോഫിക്ക് ശേഷം ലഭിച്ച 5 വിക്കറ്റ് നേട്ടം സിറാജിന്റെ പരിശ്രാമങ്ങള്ക്ക് ലഭിച്ച പ്രതിഫലമാണെന്നും മോര്‍ക്കല്‍ പറഞ്ഞു. സിറാജ് ഒരു പോരാളിയാണെന്നും അദ്ദേഹം ടീമിന് നല്കുന്ന ഊര്‍ജം വേറെയാണെന്നും മോര്‍ക്കല്‍ പറഞ്ഞു.