അനുബന്ധ വാര്‍ത്തകള്‍
- തീ തുപ്പി ബുമ്ര, കണ്ണടയ്ക്കുന്ന വേഗത്തിൽ വീണത് 2 വിക്കറ്റുകൾ, ആ ക്യാച്ച് കോലി കൈവിട്ടില്ലായിരുന്നെങ്കിൽ..
- India vs Australia First Test: തുണയായത് പന്തും റെഡ്ഡിയും മാത്രം, പൂജ്യരായി മടങ്ങി ജയ്സ്വാളും ദേവ്ദത്തും
- India vs Australia, 1st Test: പെര്‍ത്തില്‍ ഇന്ത്യ 150 ന് ഓള്‍ഔട്ട്; ഹെസല്‍വുഡിന് നാല് വിക്കറ്റ്
- Virat Kohli: വരവ് രാജകീയം, അഞ്ച് റണ്‍സെടുത്ത് മടക്കം; വീണ്ടും നിരാശപ്പെടുത്തി കോലി
- India vs Australia, 1st Test: 'മാനം കാക്കാന്‍ ആരുമില്ലേ' പെര്‍ത്ത് ടെസ്റ്റില്‍ ഇന്ത്യക്ക് നാല് വിക്കറ്റ് നഷ്ടം
India vs Australia Perth Test: ലബുഷെയ്ൻ കോട്ട പൊളിഞ്ഞു, ആദ്യ ദിനത്തിൽ ഓസ്ട്രേലിയക്ക് മുകളിൽ ആധിപത്യം നേടി ഇന്ത്യ
Labuschangne
ഇന്ത്യയ്‌ക്കെതിരെ എല്ലാ സുപ്രധാനമായ മത്സരങ്ങളിലും തിളങ്ങുന്ന ട്രാവിസ് ഹെഡിനെ ഹര്‍ഷിത് റാണ മടക്കിയതോടെ ഇന്ത്യ മത്സരം സ്വന്തമാക്കിയെങ്കിലും ഒരറ്റത്ത് മാര്‍നസ് ലബുഷെയ്ന്‍ ഓസീസ് കോട്ട കാത്തു. ബുമ്രയുടെയും സിറാജിന്റെയും ഹര്‍ഷിത് റാണയുടെയും ബൗളിംഗ് ആക്രമണത്തെ പ്രതിരോധിച്ച് ഓസ്‌ട്രേലിയ രണ്ടാം ദിവസവും ബാറ്റിംഗ് തുടരുന്നുവെന്ന് ഉറപ്പാക്കാന്‍ ശ്രമിച്ചുള്ള ഇന്നിങ്ങ്‌സായിരുന്നു മാര്‍നസ് ലബുഷെയ്‌നിന്റേത്. 52 പന്തില്‍ നിന്നും വെറും 2 റണ്‍സ് മാത്രമാണ് നേടിയതെങ്കിലും ലബുഷെയ്‌നിന്റെ സാന്നിധ്യം മത്സരത്തിലുടനീളം ഇന്ത്യയ്ക്ക് ഭീഷണിയായിരുന്നു. മുഹമ്മദ് സിറാജിനാണ് ലബുഷെയ്‌നിന്റെ വിക്കറ്റ്. ഒടുവില്‍ വിവരം കിട്ടുമ്പോള്‍ ഓസീസ് 23 ഓവറില്‍ 6 വിക്കറ്റിന് 48 റണ്‍സെന്ന നിലയിലാണ്.