അനുബന്ധ വാര്‍ത്തകള്‍
- കോലിയെ പരിഹസിച്ചിട്ടില്ല, ഗംഭീറിനെ പിന്നെ പണ്ടേ അറിയാം, അവന്റെ പ്രതികരണത്തില്‍ അത്ഭുതമില്ല: പോണ്ടിംഗ്
- മാധ്യമങ്ങൾക്ക് മുന്നിൽ വാ തുറക്കാൻ ഗംഭീറിനെ അനുവദിക്കരുത്, രൂക്ഷപ്രതികരണവുമായി സഞ്ജയ് മഞ്ജരേക്കർ
- ഓസ്ട്രേലിയക്കെതിരെ പ്രകടനം മോശമായാൽ ടെസ്റ്റ് പരിശീലക സ്ഥാനം വി വി എസ് ലക്ഷ്മണിനോ?
- അമ്പരപ്പിക്കുന്ന മാറ്റങ്ങൾ, ഇന്ത്യയ്ക്കെതിരായ ഒന്നാം ടെസ്റ്റിനുള്ള ടീമിനെ പ്രഖ്യാപിച്ച് ഓസ്ട്രേലിയ
- ടെസ്റ്റിൽ ഇങ്ങനെ പോയാൽ പറ്റില്ല, ബോർഡർ ഗവാസ്കർ ട്രോഫി കൈവിട്ടാൻ ടെസ്റ്റ് കോച്ച് സ്ഥാനത്ത് നിന്നും ഗംഭീർ പുറത്ത്!
ഓസ്ട്രേലിയയെ തുരത്തിയെ തീരു, ഇന്ത്യൻ പ്ലാനുകൾ ചോരാതിരിക്കാൻ പെർത്തിലെ സ്റ്റേഡിയം അടച്ചുകെട്ടി പരിശീലനം
ഓസ്ട്രേലിയന്‍ പരമ്പര ആരംഭിക്കുന്നതിന് രണ്ടാഴ്ചയില്‍ താഴെ മാത്രം ശേഷിക്കെ ചൊവ്വാഴ്ച ഇന്ത്യ തങ്ങളുടെ പരിശീലന സെഷന് ആരംഭിച്ചു. 2022ലെ പര്യടനത്തിനിടെ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് വമ്പന്മാരായ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ചെയ്തത് പോലെ അടച്ചിട്ട സ്റ്റേഡിയത്തിലാണ് ഇന്ത്യ പരിശീലനം നടത്തിയത്. പരിശീലനം ആരംഭിച്ചപ്പോള്‍ വാക്ക പിച്ചിലെ തൊഴിലാളികള്‍ക്ക് പോലും പരിശീലന സെഷനുകള്‍ ചിത്രീകരിക്കുന്നതിനോ കാണുന്നതിനോ വിലക്കേര്‍പ്പെടുത്തിയതായി ഓസ്ട്രേലിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
സൂപ്പര്‍ താരങ്ങളായ വിരാട് കോലിയും ജസ്പ്രീത് ബുമ്രയും പെര്‍ത്തിലെ വാക്ക ഗ്രൗണ്ടില്‍ നടന്ന പരിശീലനത്തില്‍ നിന്നും വിട്ടുനിന്നു. നവംബര്‍ 22ന് മത്സരം നടക്കുന്ന സ്റ്റേഡിയത്തില്‍ നിന്നും 3 കിലോമീറ്റര്‍ മാത്രം അകലെയുള്ള പഴയ ടെസ്റ്റ് വേദിയിലാണ് ഇന്ത്യയുടെ പരിശീലനസെഷന്. ബുധനാഴ്ചയും വ്യാഴാഴ്ചയും വാക്കയില്‍ ഇന്ത്യയ്ക്ക് പൂര്‍ണ പരിശീലനസെഷന് ഉണ്ടാകും.