ധോണി താമസിക്കാനെത്തിയ ഹോട്ടലില്‍ സാക്ഷിയുമുണ്ടായിരുന്നു, ഹോട്ടല്‍ മാനേജറോട് നമ്പര്‍ ചോദിച്ചു; സിനിമ പോലെ ഒരു പ്രണയകഥ

രേണുക വേണു| Last Modified ബുധന്‍, 7 ജൂലൈ 2021 (09:29 IST)
ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ നായകന്‍ മഹേന്ദ്രസിങ് ധോണിയുടെ 40-ാം ജന്മദിനമാണ് ഇന്ന്. ക്രിക്കറ്റിനപ്പുറത്തുള്ള ധോണിയുടെ ജീവിതത്തെ കുറിച്ച് അറിയാന്‍ ആരാധകര്‍ എപ്പോഴും തല്‍പ്പരരാണ്. സാക്ഷിയാണ് ധോണിയുടെ ജീവിതപങ്കാളി. ഇരുവരും അടുപ്പത്തിലാകുന്നതും പിന്നീട് വിവാഹം കഴിക്കുന്നതും സിനിമാ കഥ പോലെ ട്വിസ്റ്റുകള്‍ നിറഞ്ഞതാണ്.

ധോണിയുടെ പിതാവും സാക്ഷിയുടെ പിതാവും റാഞ്ചിയിലെ ഒരു കമ്പനിയില്‍ ഒന്നിച്ചാണ് ജോലി ചെയ്തിരുന്നത്. ധോണിയും സാക്ഷിയും ഒരേ സ്‌കൂളിലാണ് പഠിച്ചത്. അങ്ങനെയാണ് ഇരുവരുടെയും സൗഹൃദം ആരംഭിക്കുന്നത്. അതിനിടയിലാണ് സാക്ഷിയും കുടുംബവും ഡറാഡൂണിലേക്ക് താമസം മാറിയത്.

പിന്നീട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ധോണി സാക്ഷിയെ കണ്ടുമുട്ടിയത്. 2007 ല്‍ പാക്കിസ്ഥാനെതിരായ മത്സരം കളിക്കാന്‍ ധോണി ഇന്ത്യന്‍ സംഘത്തിനൊപ്പം കൊല്‍ക്കത്തയില്‍ ആയിരുന്ന സമയം. ധോണിയും സാക്ഷിയും താജ് ബംഗാള്‍ ഹോട്ടലില്‍ വച്ച് കണ്ടുമുട്ടി. ധോണി ആ ഹോട്ടലിലാണ് താമസിച്ചിരുന്നത്. അവിടെ ജീവനക്കാരിയായിരുന്നു സാക്ഷി. ആ ഹോട്ടലില്‍ സാക്ഷിയുടെ അവസാന ദിനം കൂടിയായിരുന്നു ഇത്. സാക്ഷിയോട് അടുപ്പം തോന്നിയ ധോണി ഹോട്ടല്‍ മാനേജറോട് സാക്ഷിയുടെ ഫോണ്‍ നമ്പര്‍ ചോദിച്ചുവാങ്ങി. ധോണി ആദ്യം മെസേജ് അയച്ചപ്പോള്‍ സാക്ഷി കരുതിയത് ഇതൊരു പ്രാങ്ക് ആണെന്നാണ്. പിന്നീട് 2008 മുതല്‍ ഇരുവരും ഡേറ്റിങ് ആരംഭിച്ചു. വളരെ രഹസ്യമായിരുന്നു ഇരുവരുടെയും ബന്ധം. പിന്നീടാണ് ഇരുവരുടെയും വിവാഹം നടന്നത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :