1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. India beats Sri Lanka for 165 Runs

India vs Sri Lanka, 1st Test: ശ്രീലങ്കയെ തീർത്ത് ഇന്ത്യ; ജയം 165 റൺസിന്

India, Sri Lanka, India beats Sri Lanka for 165 Runs, Pant, India vs Sri Lanka, Rishabh Pant Asked Padikkal to try carrom ball, Devdutt Padikkal Carrom Ball
India vs Sri Lanka

India vs Sri Lanka, 1st Test: ഇന്ത്യക്ക് മുന്നിൽ പിടിച്ചുനിൽക്കാൻ കഴിയാതെ ഗല്ലെ ടെസ്റ്റിൽ ആതിഥേയരായ ശ്രീലങ്ക വീണു. അഞ്ചാം ദിനമായ ഇന്ന് 165 റൺസിനാണ് ഇന്ത്യയുടെ ജയം. 372 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് ചെയ്ത ശ്രീലങ്കയുടെ രണ്ടാം ഇന്നിങ്‌സ് 206 ൽ അവസാനിച്ചു. 
 
സ്‌കോർ കാർഡ് 
 
ഇന്ത്യ, ഒന്നാം ഇന്നിങ്‌സ് - 462 ന് ഓൾഔട്ട് 
 
ശ്രീലങ്ക, ഒന്നാം ഇന്നിങ്‌സ് - 284 ന് ഓൾഔട്ട് 
 
ഇന്ത്യയ്ക്ക് ഒന്നാം ഇന്നിങ്‌സിൽ 178 റൺസ് ലീഡ് 
 
ഇന്ത്യ, രണ്ടാം ഇന്നിങ്‌സ് - 193 ന് ഓൾഔട്ട് 
 
ശ്രീലങ്ക, രണ്ടാം ഇന്നിങ്‌സ് - 206 ന് ഓൾഔട്ട് 
 
ബാറ്റിങ്ങിൽ പടിക്കൽ 
 
ദേവ്ദത്ത് പടിക്കലിന്റെ ബാറ്റിങ്ങാണ് ഇന്ത്യയുടെ വിജയത്തിൽ നിർണായകമായത്. ഒന്നാം ഇന്നിങ്‌സിൽ 230 പന്തുകൾ നേരിട്ട് 15 ഫോറും ഒരു സിക്‌സും സഹിതം 167 റൺസ് നേടാൻ പടിക്കലിന് സാധിച്ചു. ഈ മത്സരത്തിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരവും പടിക്കൽ തന്നെ. രണ്ടാം ഇന്നിങ്‌സിൽ 75 പന്തിൽ ആറ് ഫോറുകൾ സഹിതം 44 റൺസ് നേടാനും പടിക്കലിന് സാധിച്ചു. 
പന്തിന്റെ കൗണ്ടർ അറ്റാക്ക് 
 
രണ്ടാം ഇന്നിങ്സിൽ ഇന്ത്യക്ക് തുണയായത് പന്തിന്റെ കൗണ്ടർ അറ്റാക്ക് ബാറ്റിങ്ങാണ്. ബാറ്റിങ് ദുഷ്‌കരമായ പിച്ചിൽ 69 പന്തുകളിൽ നിന്ന് എട്ട് ഫോറും രണ്ട് സിക്സും സഹിതം 66 റൺസെടുത്ത പന്ത് ഇന്ത്യയുടെ ടോപ് സ്‌കോററായി.
 
ബൗളിങ്ങിൽ സുത്താർ 
 
ഇന്ത്യക്കായി ബൗളിങ്ങിൽ ഏറ്റവും മികച്ച പ്രകടനം നടത്തിയത് മാനവ് സുത്താർ ആണ്. രണ്ടാം ഇന്നിങ്‌സിൽ ആറും ഒന്നാം ഇന്നിങ്‌സിൽ നാലും വിക്കറ്റുകൾ സഹിതം മത്സരത്തിൽ സുത്താർ വീഴ്ത്തിയത് പത്ത് വിക്കറ്റുകൾ. രവീന്ദ്ര ജഡേജയ്ക്ക് രണ്ട് ഇന്നിങ്‌സിലുമായി നാല് വിക്കറ്റ്. Also Read: 'കാരം ബോൾ എറിയൂ'; ദേവ്ദത്ത് പടിക്കലിനോട് പന്ത് (വീഡിയോ)
About Writer
ജിതിൻരാജ് കെ വി
2019 മുതൽ വെബ്ദുനിയയിൽ പ്രവർത്തിക്കുന്നു. പ്രധാനമായും സ്പോർട്സ്, , രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ്: ട്രീസ - ഗായത്രി സഖ്യം പ്രീക്വാർട്ടറിൽ; ലക്ഷ്യ സെൻ രണ്ടാം റൗണ്ടിൽ