ജെസ്സി റൈഡര്‍ക്ക് ഓര്‍മ്മ തിരിച്ചുകിട്ടി; താന്‍ സുഖം പ്രാപിക്കുന്നുവെന്ന് താരം

ക്രൈസ്റ്റ് ചര്‍ച്ച്| WEBDUNIA|
PRO
ബാറില്‍ വച്ചുണ്ടായ അക്രമത്തില്‍ അബോധാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന ന്യൂസീലന്‍ഡ് ക്രിക്കറ്റ് താരം ജെസ്സി റൈഡര്‍ക്ക് ബോധം വീണ്ടുകിട്ടി. തലയോട്ടിയിലും ശ്വാസകോശത്തിനും സാരമായ തകരാറും സംഭവിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിക്കുമ്പോള്‍ നില ഗുരുതരമായിരുന്നു. ഓര്‍മ വീണ്ടുകിട്ടിയെന്നും സംസാരിക്കുന്നുണ്ടെന്നും അധികൃതര്‍ പറഞ്ഞു.

താന്‍ സുഖം പ്രാപിച്ചു വരികയാണെന്നും ആപത്തു സമയത്ത് കൂടെ നിന്ന എല്ലാവരോടും നന്ദി പറയുന്നതായി റൈഡര്‍ അറിയിച്ചു. എവിടെയാണുള്ളതെന്നും എന്തു പറ്റിയെന്നും അറിയാമെന്നും പക്ഷേ എങ്ങനെയാണ് സംഭവമെന്ന് റൈഡര്‍ക്ക് ഓര്‍ത്തെടുക്കാനാവുന്നില്ലെന്നും ജെസ്സി റൈഡറുടെ മാനേജര്‍ പറഞ്ഞു.

‘ഇപ്പോള്‍ സുഖം തോന്നുണ്ട്. എന്നാലും ക്ഷീണമുണ്ട്. കഴിഞ്ഞ മൂന്നു ദിവസമായി നിങ്ങള്‍ എനിക്ക് അയച്ച സന്ദേശങ്ങള്‍ ഞാന്‍ കണ്ടു. എന്നെ പിന്തുണച്ച എല്ലാവരോടും നന്ദിയുണ്ട്‘ന്നും റൈഡര്‍ പറഞ്ഞു.

ക്രൈസ്റ്റ്ചര്‍ച്ചിന് സമീപത്തെ മെരിവാലെയിലെ ഒരു ബാറിന് മുന്നില്‍ വച്ച് നാലംഗ സംഘമാണ് റൈഡറെ ആക്രമിച്ചത്. തലയ്ക്ക് അടിയേറ്റു വീണ റൈഡറെ അക്രമിസംഘം തറയിലിട്ട് ചവുട്ടിയെന്നും റിപ്പോര്‍ട്ടുണ്ട്.

ക്രൈസ്റ്റ്ചര്‍ച്ചില്‍ നടന്ന ഏകദിന ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ കളിച്ചശേഷം വെല്ലിങ്ടണ്‍ ടീമിലെ അംഗങ്ങള്‍ക്കൊപ്പമാണ് റൈഡര്‍ ബുധനാഴ്ച രാത്രി ബാറിലെത്തിയത്. ഹോട്ടലില്‍ വച്ച് മദ്യപിച്ചതിന് ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന മത്സരത്തിനുള്ള ടീമില്‍ നിന്ന് റൈഡറെ ഒഴിവാക്കിയിരുന്നു. ഡെല്‍ഹി ഡെയര്‍ ഡെവിള്‍സ് ടീമംഗമായ റൈഡര്‍ ഐ പി എല്ലില്‍ കളിക്കേണ്ടതായിരുന്നു. ഡെയര്‍ ഡെവിള്‍സുമായി മൂന്ന് ലക്ഷം ഡോളറിനാണ് കരാര്‍ ഒപ്പിട്ടിരുന്നത്.

വെന്‍റിലേറ്ററിന്റെ സഹായം കൂടാതെ ശ്വസിക്കാനാവുന്നുണ്ട്. ക്രൈസ്റ്റ്ചര്‍ച്ചിലെ ബാറില്‍ വെച്ചുണ്ടായ വാക്കുതര്‍ക്കവും അതിനെ തുടര്‍ന്നുണ്ടായ ആക്രമണത്തിലുമാണ് റൈഡര്‍ക്ക് പരിക്കേറ്റത്. മൂന്നുപേരുടെ സംഘമാണ് ആക്രമിച്ചതെന്നാണ് സൂചന. രണ്ടുപേരെ പോലീസ് അറസ്റ്റുചെയ്തു. ഒരു 20 -കാരനും അയാളുടെ ബന്ധുവായ 37-കാരനുമാണ് പിടിയിലായിട്ടുള്ളത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :