നാണക്കേടിന്‍റെ 'ശ്രീ"

ആര്‍. രാജേഷ്

sreesanth
FILEFILE
പക്ഷെ, ടീം ഇന്‍ഡ്യയ്ക്ക് ശ്രീശാന്ത് ഇപ്പോഴും അവശ്യഘടകമൊന്നുമല്ല. ഇന്‍ഡ്യയുടെ എക്കാലത്തേയും മികച്ച ക്യാപ്റ്റന്‍ ഗാംഗുലിയും ഇന്‍ഡ്യ കണ്ട മികച്ച ബാറ്റ്സ്‌മാന്മാരില്‍ ഒരാളായ ഗാവസ്കറുമൊക്കെ അവഗണിക്കപ്പെടുകയോ അപമാനിക്കപ്പെടുകയോ ചെയ്തിട്ടുണ്ട്. സൗരവ് ഗാംഗുലി തന്‍റെ കുട്ടികള്‍ക്കുവേണ്ടി നിലകൊണ്ട പോലെയാവില്ല ധോണിയുടെ നിലപാടുകള്‍. ടീമിന്‍റെ വിജയത്തില്‍ ഭാഗഭാക്കാവാനാണ് ശ്രീശാന്ത് ശ്രമിക്കേണ്ടത്.

WEBDUNIA|
ഇനിയെന്ത്?

സച്ചിനും ലാറയും ദ്രാവിഡും ലക്ഷ്മണും അഗ്രസീവ് എന്ന വാക്കില്‍ കടിച്ചു തൂങ്ങുന്നവരല്ല. അവര്‍ തങ്ങളാരാണെന്ന് ലോകത്തിന് കാട്ടിക്കൊടുത്തവരാണ്. അവശ്യ സന്ദര്‍ഭങ്ങളില്‍ ശക്തമായി പ്രതികരിച്ചിരുന്ന ഗാംഗുലിയും കോപ്രായങ്ങള്‍ കാട്ടിയല്ലാ ആരാധകരെ കൈയിലെടുത്തത്. സ്വന്തം നാട്ടില്‍ നടന്ന മത്സരത്തില്‍ നല്ല ആതിഥേയനാവാനെങ്കിലും ശ്രീശാന്ത് തയാറാവണമായിരുന്നു. ധോണിയുടെ ഷോട്ട് ഹെല്‍ മറ്റില്‍ പതിച്ചപ്പോള്‍ കാണികളില്‍ ഭൂരിപക്ഷവും കൈയടിച്ചത് എന്തു കൊണ്ടാണെന്ന് ശ്രീശാന്ത് സമയം കിട്ടുമ്പോള്‍ ചിന്തിക്കണം.

ശ്രീശാന്ത് നടത്തുന്ന ഇത്തരം 'പ്രകടനങ്ങള്‍" ചില്ലറ തലവേദനയുണ്ടാക്കുന്നുവെന്ന് ക്യാപ്റ്റന്‍ ധോണി കഴിഞ്ഞ ദിവസം പറയുകയുണ്ടായി. മുന്‍ കോച്ച് ചാപ്പലിന് ചോറും മീനും വിളമ്പിയതുകൊണ്ടോ കുമരകത്ത് ബോട്ടില്‍ ചുറ്റിച്ചതു കൊണ്ടോ മാത്രമാവില്ല ശ്രീശാന്ത് ടീമില്‍ ഇടം കണ്ടത്.

ആത്മാര്‍ഥ സുഹൃത്തുക്കളും മീഡിയ മാനേജര്‍മാരുമൊക്കെ ഉപദേശിക്കുന്നത് അപ്പടി പകര്‍ത്തുന്നത് പരസ്യത്തില്‍ നിന്നുള്ള വരുമാനം കൂട്ടാനും മാധ്യമ ശ്രദ്ധ ആകര്‍ഷിക്കാനും സഹായിച്ചേക്കാം. എന്നാല്‍, ടീമില്‍ നിന്ന് ഇനിയും പുറത്തായാല്‍ പകരം കയറിക്കൂടാന്‍ കച്ചകെട്ടി നിക്കുന്നവര്‍ക്കു മുന്നില്‍ പിടിച്ചുനില്‍ക്കാന്‍ ഈ അഗ്രസീവ് പ്രകടനങ്ങള്‍ മാത്രം മതിയാവില്ലായെന്ന് ശ്രീശാന്തിനു ബോധ്യമാവും. വന്നവഴി മറക്കുന്നവര്‍ ഏറെ മുന്നേറില്ലായെന്ന് പഴമൊഴി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :