നാണക്കേടിന്‍റെ 'ശ്രീ"

ആര്‍. രാജേഷ്

sreesanth
FILEFILE
ചിരഞ്ജീവിയെന്നു പേരുള്ളയാള്‍ മരിക്കാതിരിക്കില്ല. സുശീലന്‍ നല്ല ശീലം ഉള്ളവന്‍ ആവണമെന്നുമില്ല. അതുകൊണ്ടു തന്നെ ശ്രീശാന്തിന്‍റെ വാക്കിലും പ്രവൃത്തിയിലും ശ്രീത്വം വേണമെന്ന് നമുക്ക് ശഠിക്കാനാവില്ല.

ശ്രീശാന്തിനോട് നമുക്ക് പൊറുക്കാം. ഇപ്പോള്‍ ഇന്‍ഡ്യന്‍ ക്രിക്കറ്റില്‍ തിളങ്ങി നില്‍ക്കുന്നത് മാസ്റ്റര്‍ ബ്ളാസ്റ്റര്‍ സച്ചിന്‍ തെണ്ടുല്‍ക്കറോ ബംഗാള്‍ കടുവ സൗരവ് ഗാംഗുലിയോ വന്‍‌മതില്‍ രാഹുല്‍ ദ്രാവിഡോ പുതിയ ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണിയോ അല്ല.

അഗ്രസീവ് എന്ന വാക്കിന് മറ്റൊരു തലം നല്‍കിയ, കേരളത്തിലെ കാണികളുടെ ആരാധന കഴിഞ്ഞ ദിവസം കൂവലായി ഏറ്റുവാങ്ങിയ, മാച്ച് ഫീസിന്‍റെ ഒരു വിഹിതം സ്ഥിരമായി പിഴ ഒടുക്കുന്ന ഇന്ത്യയുടെ മലയാളി പേസര്‍ ശ്രീശാന്താണ് ഇന്നു ശ്രദ്ധാകേന്ദ്രം.

ക്രിക്കറ്റ് മാന്യന്‍‌മാരുടെ കളിയൊന്നുമല്ല. ഗ്രെഗ് മാത്യൂസ്, ഷെയിന്‍ വോണ്‍ തുടങ്ങിയ ഓസീസ് താരങ്ങള്‍ ചീത്തക്കുട്ടികളുടെ ലിസ്റ്റില്‍ പെട്ടവരായിരുന്നു. പാക്, ഇംഗ്ളീഷ് കളിക്കാരും ഇക്കാര്യത്തില്‍ മോശക്കാരല്ല. ഇവരെയെല്ലാം കടത്തിവെട്ടുന്ന 'പ്രകടന"മാണ് ശ്രീശാന്ത് കാഴ്ചവയ്ക്കുന്നത്.

അഗ്രസീവ് ആവാതെ തന്‍റെ കളി പുറത്തു വരില്ലായെന്നാണ് ശ്രീശാന്തിന്‍റെ പ്രധാന പരാതി. കളിക്കളത്തില്‍ ശ്രീശാന്ത് കാട്ടുന്ന പോരാട്ട വീര്യം യഥാര്‍ത്ഥത്തില്‍ ടീമിനു ഗുണകരമാണോ? ഉദയനാണ് താരം എന്ന ചിത്രത്തില്‍ ശ്രീനിവാസന്‍ അവതരിപ്പിച്ച സൂപ്പര്‍ സ്റ്റാര്‍ സരോജ് കുമാറിന്‍റെ മാനസിക നില തന്നെയല്ലേ ശ്രീശാന്തിനും?

WEBDUNIA|
എന്തൊക്കെയോ നേടിയെന്ന അഹന്തയാണ് പലപ്പോഴും കളിക്കളത്തിലും അഭിമുഖങ്ങളിലും നിറഞ്ഞു നില്‍ക്കുന്നത്. ഇന്ന് കേരളത്തിലെ മാധ്യമങ്ങള്‍ വാനോളം വാഴ്ത്തുന്ന ഈ കളിക്കാരന്‍റെ ഭാവി എന്താവും? ഒരു വീഴ്ചയുണ്ടായാല്‍, ഉള്ളില്‍ പ്രതിഭയുടെ തിളക്കം അല്‍പമെങ്കിലും ഉണ്ടെങ്കില്‍ അതുകൂടി ഇല്ലാതാക്കന്‍ ഇതേ മാധ്യമങ്ങള്‍ മത്സരിക്കും. ലോകകപ്പില്‍ ആദ്യ റൗണ്ടില്‍ ടീം ഇന്‍ഡ്യ പുറത്തായപ്പോഴുണ്ടായ പുകില് ഓര്‍ക്കുന്നുണ്ടല്ലോ.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :