അനുബന്ധ വാര്‍ത്തകള്‍
- യുപി മന്ത്രി വിജയ് കശ്യപ് കൊവിഡ് ബാധിച്ച് മരിച്ചു, സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിക്കുന്ന മൂന്നാമത്തെ മന്ത്രി
- കൊവിഡ് പ്രതിസന്ധി, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു ലക്ഷം സംഭാവന ചെയ്ത് നിധി അഗര്‍വാള്‍
- സത്യപ്രതിജ്ഞ ചടങ്ങ്: സർക്കാരിനോട് വിശദീകരണം ചോദിച്ച് ഹൈക്കോടതി
- ബ്ലാക്ക് ഫംഗസ്: കൊവിഡ് മുക്തരും പ്രമേഹരോഗികളും ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ്
- രാജ്യത്ത് ഒരു ദിവസത്തെ ഏറ്റവും ഉയര്‍ന്ന പ്രതിദിന കൊവിഡ് മരണനിരക്ക് ഇന്ന്; പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 2,67,334 പേര്‍ക്ക്
മുലയൂട്ടുന്ന അമ്മമാർക്ക് വാക്‌സിൻ എടുക്കാം: നിർദേശങ്ങൾ സർക്കാർ അംഗീകരിച്ചു
മുലയൂട്ടുന്ന അമ്മമാർക്ക് കൊവിഡ് വാക്‌സിൻ നൽകാമെന്ന ദേശീയ സാങ്കേതിക സമിതി ശുപാര്‍ശ കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചു. കൊവിഡിൽ നിന്നും മോചിതനായ ശേഷം മൂന്ന് മാസം കഴിഞ്ഞ് വാക്‌സിനെടുത്താല്‍ മതിയെന്ന നിര്‍ദേശവും കേന്ദ്രം അംഗീകരിച്ചിട്ടുണ്ട്.
ഒന്നാം ഡോസെടുത്ത് കൊവിഡ് ഭേദമായതിന് ശേഷം 3 മാസം വരെ രണ്ടാമത്തെ ഡോസ് വൈകിപ്പിക്കണമെന്ന ശുപാർശയും കേന്ദ്രം അംഗീകരിച്ചു.കോവിഡ് വാക്‌സിനേഷന് മുമ്പായി ആന്റിജന്‍ ടെസ്റ്റ് നടത്തേണ്ടതില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം ഗര്‍ഭിണികള്‍ക്കും വാക്‌സിനെടുക്കാമെന്ന സമിതിയുടെ നിർദേശത്തിൽ കേന്ദ്രസർക്കാർ തീരുമാനമെടുത്തിട്ടില്ല. ഇക്കാര്യത്തില്‍ കൂടിയാലോചനകള്‍ നടത്തിയ വരികയാണെന്നും ആരോഗ്യ മന്ത്രാലയം വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കി. കൊവിഡ് നെഗറ്റീവായതിനോ വാക്‌സിന്‍ സ്വീകരിച്ചതിനോ 14 ദിവസത്തിന് ശേഷം രക്തദാനം നടത്താമെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.