അനുബന്ധ വാര്‍ത്തകള്‍
- തിരുവനന്തപുരം ജില്ലയില്‍ കൊവിഡ് പോസിറ്റീവായ 1300 ഓളം സ്ത്രീകളുടെ പ്രസവങ്ങളില്‍ മരണപ്പെട്ടത് ഒരാള്‍ മാത്രം
- കേന്ദ്രമന്ത്രി വി മുരളീധരന് ആന്ധ്രയുടെ ചുമതല; അബ്ദുള്ളക്കുട്ടിക്ക് ലക്ഷദ്വീപ്
- ശബരിമല പൂങ്കാവന പ്രദേശം ജനുവരി 20വരെ മദ്യവിമുക്ത മേഖലയായി പ്രഖ്യാപിച്ചു
- മാസ്കില്ലെങ്കിൽ ഇനി പിഴ 500,സംസ്ഥാനത്ത് കൊവിഡ് നിയമലംഘനങ്ങൾക്കുള്ള പിഴത്തുക കുത്തനെ കൂട്ടി
- കോവിഡ് സാമൂഹിക അകലം: പതിനെട്ടാം പടിയില്‍ പോലീസ് പിടിച്ചുകയറ്റില്ല
കോവിഡ് പ്രോട്ടോക്കോള്‍ ലംഘനം: തിരുവനന്തപുരത്ത് 499 പേര്‍ക്കെതിരേ നടപടി
തിരുവനന്തപുരം ജില്ലയില്‍ കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് ഇന്നലെ 499 പേര്‍ക്കെതിരേ നടപടിയെടുത്തതായി ജില്ലാ കളക്ടര്‍ ഡോ. നവ്ജ്യോത് ഖോസ അറിയിച്ചു. സിആര്‍പിസി 144 ന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ നിയോഗിച്ച സെക്ടറല്‍ മജിസ്ട്രേറ്റുമാര്‍ ജില്ലയുടെ വിവിധ പ്രദേശങ്ങളില്‍ നടത്തിയ പരിശോധനയിലാണു നിയമ ലംഘനങ്ങള്‍ കണ്ടെത്തിയത്. നിയന്ത്രണങ്ങള്‍ ഈ മാസം 15 വരെ നീട്ടിയിട്ടുണ്ട്.
കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച 20 പേര്‍ക്കെതിരേ കേസെടുത്തു. വിവിധ നിയമ ലംഘനങ്ങള്‍ നടത്തിയതിന് 24 പേരില്‍നിന്നു പിഴ ഇടാക്കി. പോലീസ് നടത്തിയ പരിശോധനയില്‍ 27 പേരില്‍ നിന്നു പിഴ ഈടാക്കി. 424 പേരെ താക്കീത് ചെയ്തതായും കളക്ടര്‍ അറിയിച്ചു.