അനുബന്ധ വാര്‍ത്തകള്‍
- ആരോഗ്യ പ്രവർത്തകരെ അക്രമിച്ചാൽ 7 വർഷം വരെ തടവ്, കേന്ദ്ര സർക്കാർ ഒർഡിനൻസ് പുറത്തിറക്കി
- കൊവിഡ് 19: ഓക്സ്ഫോര്‍ഡ് സർവകലാശാല വികസിപ്പിച്ച വാക്സിൻ ഇന്ന് മനുഷ്യരിൽ പരീക്ഷിച്ചുതുടങ്ങും
- 24 മണിക്കൂറിനിടെ 41 മരണം, മരണസംഖ്യ 681, രാജ്യത്ത് രോഗബാധിതർ 21,000 കടന്നു
- പൊലീസ് സഹായത്തോടെ സംസ്ഥാന അതിർത്തി കടന്നു, അധ്യാപികയ്ക്കെതിരെ കേസ്
- അമേരിക്കയിൽ ആശങ്ക പരത്തി വളർത്തു പൂച്ചകൾക്കും, മൃഗശാലയിലെ കടുവകൾക്കും, സിംഹങ്ങൾക്കും കൊവിഡ് 19
കണ്ണൂരില്‍ 24 ഹോട്ട്സ്പോട്ടുകള്‍; കര്‍ശന നിയന്ത്രണം
സംസ്ഥാനത്ത് കഴിഞ്ഞ ദിവസം കോവിഡ് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 11 ആവുകയും അതിൽ 7 എണ്ണവും കണ്ണൂരിൽ തന്നെ ആയതും കാരണം ജില്ലയിൽ കർശന നിയന്ത്രണം ഏർപ്പെടുത്താൻ നിർദ്ദേശമായി. ഇതിന്റെ ഭാഗമായി ജില്ലയിലെ 24 തദ്ദേശ സ്ഥാപനങ്ങളെ ഹോട്ട്സ്പോട്ടുകളായി സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചു. അഞ്ച് മുനിസിപ്പാലിറ്റികളും 19 പഞ്ചായത്തുകളുമാണ് പട്ടികയിലുള്ളത്.
കൊറോണ പോസിറ്റീവ് കേസുകള്‍, പ്രൈമറി-സെക്കന്ററി കോണ്ടാക്റ്റുകള് എന്നിവയുടെ അടിസ്ഥാനത്തിലാണ് ഇവയെ ഹോട്ട്സ്പോട്ടായി പ്രഖ്യാപിച്ചിരിക്കുന്നത്. കൂത്തുപറമ്പ്, ഇരിട്ടി, പയ്യന്നൂര്‍, തലശേരി, പാനൂര്‍ മുന്‍സിപ്പാലിറ്റികളും പാട്യം, മാടായി, നടുവില്‍, പെരളശേരി, കോട്ടയം, ചിറ്റാരിപ്പറമ്പ, കുന്നോത്തുപറമ്പ്, പാപ്പിനിശ്ശേരി, മാട്ടൂല്‍, ചെമ്പിലോട്, മാങ്ങാട്ടിടം, ഏഴോം, എരുവേശ്ശി, ന്യൂമാഹി, പന്ന്യന്നൂര്‍, കൂടാളി, മുഴപ്പിലങ്ങാട്, ചപ്പാരപ്പടവ്, മൊകേരി പഞ്ചായത്തുകളുമാണ് ജില്ലയിലെ ഹോട്ട് സ്പോട്ടുകള്‍.