അനുബന്ധ വാര്‍ത്തകള്‍
- കീം പരീക്ഷ എഴുതാന്‍ വന്ന വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസ് എടുത്തത് തന്നെ ഞെട്ടിച്ചെന്ന് ശശിതരൂര്‍ എംപി
- സംസ്ഥാനത്ത് ആദ്യമായി കൊവിഡ് കേസുകള്‍ 1000കടന്നു; 57പേരുടെ സമ്പര്‍ക്ക വിവരം വ്യക്തമല്ല
- ടാറ്റയുടെ കൊവിഡ് ആശുപത്രി ജൂലൈ അവസാനവാരത്തോടെ
- കൊവിഡ് വാക്സിന് 1500 കോടി രൂപ ചിലവഴിക്കാന്‍ തീരുമാനം എടുത്തത് വെറും 30മിനിറ്റിനുള്ളിലെന്ന് ഓക്സ്ഫഡിന്റെ ഇന്ത്യന്‍ പങ്കാളി പൂണെ സിറം ഇന്‍സ്റ്റിറ്റ്യൂട്ട്
- കീം പരീക്ഷ സമയത്ത് കൂട്ടംകൂടിയ 600ഓളം രക്ഷിതാക്കള്‍ക്കെതിരെ കേസെടുത്തു
സംസ്ഥാനം സമ്പൂര്‍ണ ലോക്ക് ഡൌണിലേക്കോ ?
സംസ്ഥാനത്ത് വീണ്ടും സമ്പൂർണ ലോക്ഡൗൺ പരിഗണിക്കേണ്ടി വരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എന്നാല്‍ ഇക്കാര്യത്തില്‍ ഇപ്പോള്‍ തീരുമാനമെടുത്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. അങ്ങനെയൊരു തീരുമാനം എടുക്കുന്നതിന് മുമ്പ് എല്ലാ കാര്യങ്ങളും പരിശോധിക്കുമെന്നും അദ്ദേഹം വ്യക്‍തമാക്കി.
ഏത് ഗുരുതര സാഹചര്യത്തെയും നേരിടാന്‍ സംസ്ഥാനം സജ്ജമാണ്. സമ്പര്‍ക്ക വ്യാപനമാണ് സാഹചര്യങ്ങള്‍ വഷളാക്കുന്നത്. തിരുവനന്തപുരം അടക്കമുള്ള സ്ഥലങ്ങളില്‍ ഇത് തുടരുന്നു. കീം പരീക്ഷ കഴിഞ്ഞു ഗേറ്റിനു പുറത്ത് തടിച്ചു കൂടിയ വിദ്യാർഥികൾ ആ സംഭവത്തിന് ഉത്തരവാദികളല്ലെന്നും വിദ്യാർഥികൾ പരീക്ഷ കഴിഞ്ഞ് ഒന്നിച്ച് ഇറങ്ങുമെന്ന് ഊഹിച്ച് നിയന്ത്രണം ഏർപ്പെടുത്തുന്നതിൽ വീഴ്ച വന്നതായും മുഖ്യമന്ത്രി പറഞ്ഞു. ഇക്കാര്യങ്ങൾ പരിശോധിച്ച് നടപടിയെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
സംസ്ഥാനത്ത് ബുധനാഴ്ച 1038 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 785 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.