അനുബന്ധ വാര്‍ത്തകള്‍
- മമ്മൂട്ടി- നയൻതാര ചിത്രം ബോളിവുഡിലേക്ക്, താരദമ്പതികൾ അഭിനയിക്കുമെന്ന് റിപ്പോർട്ട്
- ബോളിവുഡിനെ വിടാതെ എൻസിബി: ദീപികയും സാറയും മുംബൈയിലേക്ക്
- മയക്കുമരുന്ന് ഉപയോഗിച്ചിട്ടുണ്ട് എന്ന് സ്വയം സമ്മതിച്ച കങ്കണയ്ക്കെതിരെ എന്തുകൊണ്ട് നടപടിയില്ല: നഗ്മ
- ചോദ്യം ചെയ്യലിന് ഹാജരാകാൻ ദീപികയ്ക്ക് എൻസിബിയുടെ സമൻസ്: ജെഎൻയു സന്ദർശനത്തിന്റെ പകവീട്ടൽ എന്ന് ആരോപണം
- 2017ലെ വാട്ട്സ് ആപ്പ് ചാറ്റുകൾ കുരുക്ക് ? ദീപികയെ ഉടൻ ചോദ്യം ചെയ്തേയ്ക്കും
ബോളിവുഡ് ലഹരിമരുന്ന് കേസ്: ദീപിക പദുക്കോണിനെ ഇന്ന് ചോദ്യം ചെയ്യും
സുശാന്ത് സിംഗിന്റെ മരണവുമായി ബന്ധപ്പെട്ട ലഹരിമരുന്ന് കേസിൽ നടി ദീപിക പദുക്കോൺ ഉൾപ്പടെയുള്ള ബോളിവുഡിലെ മുൻനിര നായികമാരെ നാർകോട്ടിക്‌സ് കൺട്രോൾ ബ്യൂറോ ഇന്ന് ചോദ്യം ചെയ്യും. സാറ അലിഖാൻ,ശ്രദ്ധ കപൂർ എന്നിവരാണ് അന്വേഷണസംഘത്തിന് മുന്നിൽ ഹാജരാകുന്ന മറ്റ് നായികമാർ. 2017ൽ ക്ടോബറിൽ ലഹരിമരുന്ന് ആവശ്യപ്പെട്ട് ദീപിക നടത്തിയ വാട്സ് ആപ്പ് ചാറ്റ് എൻസിബിക്ക് ലഭിച്ചിട്ടുണ്ട്. ഈ ചാറ്റ് ഒരു വാട്‌സ്ആപ്പ് ഗ്രൂപ്പിലാണ് നടന്നതെന്നും ദീപികയായിരുന്നു അതിന്റെ അഡ്‌മിനെന്നുമുള്ള വാർത്തളുമാണ് പുറത്തുവരുന്നത്.
അതേസമയം നടി രാകുൽ പ്രീത് സിങ്ങിനെയും ദീപികയുടെ മാനേജർ കരിഷ്മയെയും എൻസിബി ഇന്നലെ നാല് മണിക്കൂറോളം ഒരുമിച്ചിരുത്തി ചോദ്യം ചെയ്‌തു. താൻ മയക്കുമരുന്ന് കൈയിൽ വെച്ചത് റിയ ചക്രബർത്തിക്ക് വേണ്ടിയാണെന്നാണ് രാകുലിന്റെ മൊഴി.