കവിതയുടെ ഉടുപ്പ്

WEBDUNIA|
പ്രകൃതിയുടെ മൗനത്തിന് ആധിപത്യമുള്ള മന്ദഗതിയില്‍ ജീവിക്കുന്ന കാലമാണ് കണ്ണനന്‍റെ കവിതയുടെ സവിശേഷതയെന്ന് "അജയ്.പി മങ്ങാട്ട് ആമുഖത്തില്‍ നിരീക്ഷിക്കുന്നു.

മന്ദഗതിയിലല്ലാതെയും കണ്ണനില്‍ സഞ്ചാരങ്ങളുണ്ട്.

ചരിത്രത്തിലൂടെ മറ്റാര്‍ക്കോവേണ്ടി ഓടുന്ന കുതിരയെ "കുതിര 'എന്ന കവിതയില്‍ കണ്ണന്‍ കൊണ്ടുവരുന്നുണ്ട്. കുതിരകള്‍ പിന്നേയുമുണ്ട്, പല വേഗത്തില്‍ പായുന്നവ, "കരിങ്കുതിരക"ളിലവയുടെ വേഗതയുമുണ്ട്.

കാഴ്ചകള്‍ക്കു മുകളിലൂടെയാണ് കണ്ണന്‍ ഓടിപ്പോകുന്നത്. ഉറക്കെത്തനെയാണ് ആ ഓട്ടവും.

മകള്‍ക്ക് എന്ന കവിതയുടെ ആങ്കിള്‍ നോക്കുക.
ക്യാമറ താഴെനിന്നും മുകളിലേക്ക് .

നഗരത്തിലേക്ക് അവരുടെ നടുവില്‍ നടക്കുന്ന അവള്‍ക്ക് തിരികെ വരുമ്പോള്‍ പാവകളേമാത്രമേ ഉള്ളില്‍ കരുതാനാകൂ.

കണ്ണനു ചുറ്റും ഉള്ളത് തുടര്‍ച്ചകളില്ലാത്ത, വേഗങ്ങളുടെ നഗരമാണ്.

"ഇടനഗരങ്ങളില്‍ ഒന്നില്‍ 'എന്ന കവിതയില്‍ കണ്ണന്‍ അതു പറയുന്നുമുണ്ട്.
പെട്ടന്ന് വഴിതിരിഞ്ഞ് ട്രക്ക്/പച്ചയില്‍ കാവികലര്‍ന്ന നിറം/
തിരയടിക്കുന്ന തലകള്‍ക്ക് മീതെ ഉയര്‍ന്ന ബോണറ്റ്/
വശങ്ങളില്‍ പഴുതുകള്‍ അടച്ചു കൊണ്ടുള്ള / അമര്‍ന്ന മുന്നേറ്റം


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :