കവിതയുടെ ഉടുപ്പ്

WEBDUNIA|

വാക്കുകള്‍ക്കു പകരം ദൃശ്യങ്ങള്‍ വന്നു പോകുന്ന കാലത്താണ് എസ് കണ്ണന്‍ നില്‍ ക്കുന്നത്. ആ കാലം കണ്ണനെ ദൃശ്യങ്ങള്‍ കൊണ്ടാണ് നേരിടുന്നത്. കണ്ണന്‍റെ യുദ്ധങ്ങളും അങ്ങനെ തന്നെ.

കണ്ണന്‍റെ ഉടുപ്പ് എന്ന കവിതാ സമാഹാരം ദൃശ്യങ്ങളുടെ പുസ്തകം എന്നാണ് പറയേണ്ടത്.പലവാക്കുകള്‍കൊണ്ട് ഒരു സംഭാഷണത്തെപൂര്‍ത്തിയാക്കുന്നതിലെ ഒരുതരം ജാഗ്രത ഈ പുസ്തകത്തിനകത്തുണ്ട്.

ഒരുമിച്ചു കൂട്ടാതെ ചിതറിപ്പോയ കാഴ്ചകളില്‍ നിന്നുമാണ് കണ്ണന്‍ അസാധാരണങ്ങളായ ദൃശ്യങ്ങളെ പൊലിപ്പിക്കുന്നത്.

ഒരു താമരക്കുളം/ അതിന്‍റെ രാത്രിയെ/ ഇലകളാല്‍ മറയ് ക്കുന്നു.

ചാറ്റല്‍ മഴ/ കുടകളില്‍ മറവു ചെയ് തവര്‍/ പടിയിറങ്ങി/കുന്നില്‍ നിന്ന് നോക്കുമ്പോള്‍/ നഗരം കരിങ്കുടങ്ങളുടെ കുടീരം/ വെളുത്തചുമരുകള്‍/ മലയിറങ്ങിയ വെള്ളാടുകള്‍/അനക്കമില്ലാതെ നദികടക്കുന്നു/-- കരിങ്കുതിരകള്‍.

ദൃശ്യങ്ങളുടെ ഈ അസാധാരണത്വങ്ങളെ നിങ്ങള്‍ക്ക് അനായാസം കൈകടത്താന്‍ കണ്ണന്‍ അനുവദിക്കുന്നില്ല.

നിങ്ങളില്‍ ജാഗ്രതയുടെ ഒരംശം വേണമെന്നു പറയുന്നതിലെ സൂത്രമുണ്ടമുണ്ടല്ലോ. അതു നമ്മെ ചില കടന്നു കയറ്റങ്ങളിലൂടെ കൊണ്ടുപോകും.

വാളിന്‍റിയര്‍മാരുടെ ശ്രദ്ധയ്ക്ക് എന്ന കവിതയില്‍ ഇയാള്‍ അക്രമാസക്തനാകുന്നുണ്ട്.

ആസക്തിയുടെ ഒപ്പം ഒരു അക്രമം - ട്രയിനില്‍ ഒരു കമ്പാര്‍ട്ടുമെന്‍റ് പിടിപ്പിക്കുന്നതു പോലെ.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :