വി.കെ കൃഷ്ണമേനോന്‍ എന്ന അഗ്നിപര്‍വതം

ജനനം: 1896 മെയ് 3 മരണം :1974 ഒക് റ്റോബര്‍ 6

WEBDUNIA|
ആ അഗ്നിപര്‍വതം കെട്ടടങ്ങി - വി കെ കൃഷ്ണമേനോന്‍ അന്തരിച്ചപ്പോള്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി പറഞ്ഞതാണീ വാക്കുകള്‍. 1974 ഒക്ടോബര്‍ ആറിനാണ് അദ്ദേഹം അന്തരിച്ചത് .

കൃഷ്ണ മേനോന്‍റെ ജീവിതപ്രവര്‍ത്തനങ്ങള്‍ വിവരിക്കുന്നത് നയാഗ്രയെ ഫ്ളാസ്കില്‍ ഒതുക്കാന്‍ ശ്രമിക്കുന്നത് പോലെയാണ് എന്ന് മുന്‍ രാഷ്ട്രപതി ആര്‍ വെങ്കട്ടരാമന്‍ പറഞ്ഞത് എത്ര ശരി. അത്രയ്ക്ക് സംഭവബഹുലമായിരുന്നു, തീക്ഷ്ണവും ശക്തവുമായിരുന്നു ആ ജീവിതം.

കോഴിക്കോട്ടെ പന്നിയങ്കരയില്‍ നിന്നും അദ്ദേഹം വിശ്വപൗരനായി വളര്‍ന്നു ആരേയും കൂസാത്ത ഓറ്റയാനായി നില നിന്നു. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനു വേണ്ടി വിദേശത്തും നാട്ടിലും പ്രവര്‍ത്തിച്ചു.

പ്രക്ഷോഭരംഗത്തും നയതന്ത്രരംഗത്തും ഭരണരംഗത്തും പ്രാഗത്ഭ്യത്തിന്‍റെ മുദ്ര പതിപ്പിച്ചു. വാഗ്വാദങ്ങള്‍ക്കും തര്‍ക്ക വിഷയങ്ങള്‍ക്കും വഴിമരുന്നിട്ടു .

വിവാദപുരുഷനായിത്തീരുക, മിത്രങ്ങളേയും ആരാധകരേയും എന്നപോലെ എതിരാളികളെയും സൃഷ്ടിച്ചു കൊണ്ടിരിക്കുക, ആരെയും കൂസാതെ അമിതപ്രഭാവം കൊണ്ടുമാത്രം ചരിത്രത്തില്‍ സ്ഥിരപ്രതിഷ്ഠ നേടുക - ഇതൊക്കെ സാധിച്ച അസാധാരണനാണ് വി.കെ.കൃഷ്ണമേനോന്‍.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :