വി.കെ കൃഷ്ണമേനോന്‍ എന്ന അഗ്നിപര്‍വതം

ജനനം: 1896 മെയ് 3 മരണം :1974 ഒക് റ്റോബര്‍ 6

WEBDUNIA|

ഇന്ത്യയുടെ സ്വാതന്ത്ര്യപ്രസ്ഥാനത്തിന്‍റെ സന്ദേശം ഇംഗ്ളണ്ടിലും പ്രചരിപ്പിക്കന്‍ ലാസ്കിയുടെ സഹായത്തോടെ കൃഷ്ണമേനോന്‍ ഇന്ത്യാലീഗ് സ്ഥാപിച്ചു. ലേബര്‍ പാര്‍ട്ടിക്കകത്ത് ഇന്ത്യയ്ക്കനുകൂലമായ ചിന്താഗതി വളര്‍ത്താന്‍ ലാസ്കി-മേനോന്‍ കൂട്ടുകെട്ട് വളരെ പ്രയോജനപ്പെട്ടു.

ബ്രിട്ടനില്‍ സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ ഹൈക്കമ്മീഷണര്‍ മേനോനായിരുന്നു. ചില അഭിപ്രായവ്യത്യാസങ്ങളുടെ പേരില്‍ ആ സ്ഥാനം വിടേണ്ടിവന്ന മേനോന്‍ ഐക്യരാഷ്ട്രസംഘടനയില്‍ ഇന്ത്യന്‍ പ്രതിനിധിസംഘത്തില്‍ അംഗവും പിന്നീട് നേതാവുമായി. കശ്മീര്‍ പ്രശ്നത്തെപ്പറ്റി ചെയ്ത സുദീര്‍ഘമായ പ്രസംഗം റെക്കോര്‍ഡ് സൃഷ്ടിച്ചു.

ഹൈക്കമ്മീഷണര്‍ - കേന്ദ്ര മന്ത്രി

കേന്ദ്രമന്ത്രിസഭയില്‍ ആദ്യം വകുപ്പില്ലാമന്ത്രിയായും ആരോഗ്യമന്ത്രിയുമായ മേനോന്‍ പിന്നീടു പ്രതിരോധമന്ത്രിയായി. ഇന്ത്യാ-ചൈന യുദ്ധത്തെ തുടര്‍ന്ന്, പ്രതിപക്ഷവും ഭരണകക്ഷിയില്‍ ഒരു വിഭാഗവും ഒളിഞ്ഞും തെളിഞ്ഞും സംയുക്തമായി നടത്തിയ ആക്രമണത്തെ തുടര്‍ന്നു മേനോന്‍ രാജിവച്ചു. അതിനുശേഷം ഇദ്ദേഹം കോണ്‍ഗ്രസില്‍ നിന്ന് അകന്നു.

വടക്കന്‍ ബോംബയില്‍ 1962 ല്‍ പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പില്‍ മേനോനെ എതിര്‍ക്കാന്‍ ആചാര്യ കൃപലാനിയെയാണ് എതിര്‍പക്ഷം നിര്‍ത്തിയത്. പക്ഷെ മേനോന്‍ രണ്ടുലക്ഷം വോട്ട് അധികം നേടി വിജയിച്ചു.

എന്നാല്‍ വീണ്ടും അവിടെ നിന്നപ്പോള്‍ ശിവസേനയുടെയും മറ്റും സംഘടിതമായ എതിര്‍പ്പില്‍ മേനോന്‍ തോറ്റുപോയി. 1969 ല്‍ തിരുവനന്തപുരത്ത് മത്സരിച്ച് അദ്ദേഹം ജയിച്ചു ലോക്സഭയിലെത്തി.

പെംഗിന്‍-പെലിക്കന്‍ ഗ്രന്ഥപരമ്പരകളുടെ സംവിധായകന്‍, എഡിറ്റര്‍, പ്രസാധകന്‍ എന്നീ നിലകളില്‍ ഇംഗ്ളീഷ് സാഹിത്യരംഗത്തും കൃഷ്ണമേനോന്‍ അംഗീകാരം നേടിയിട്ടുണ്ട്



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :