വിവാദങ്ങള്‍ക്ക് ഒരു ഗൃഹപാഠം

WEBDUNIA|
2008 കലണ്ടറില്‍ നിന്ന് കൊഴിയാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ വിവാദവുമായി രംഗത്ത് എത്തിയത് ശില്പിയും എഴുത്തുകാരനും ചിത്രകാരനുമൊക്കെയായ എം.വി ദേവനാണ്. വികസനത്തിലേക്ക് കുതിച്ചുകൊണ്ടിരുന്ന കേരളത്തെ പടുകുഴിയിലേക്ക് വലിച്ചിട്ടത് ഒരു നമ്പൂതിപ്പാടാണ് എന്നും പുരോഗമനം നടപ്പിലാക്കാന്‍ ശ്രമിച്ചവരെ നിഷ്കാസനം ചെയ്യുകയായിരുന്നു നമ്പൂതിരി ചെയ്‌തത് എന്നും ദേവന്‍ തുറന്നടിച്ചു. പ്രശ്സ്ത സാഹിത്യകാരന്‍മാരായ എം.ടിയേയും എന്‍.വി കൃഷ്‌ണവാര്യരെയും അതിരൂക്ഷമായ ഭാഷയിലാണ് ദേവന്‍ വിമര്‍ശിച്ചത് എം.ടി വെറും എം‌പ്റ്റി(ശൂന്യന്‍) ആണെന്നും എന്‍.വിയ്ക്ക് എന്‍വി (അസൂയ) ഉണ്ടെന്നുമാണ് ദേവന്‍ അഭിപ്രായപ്പെട്ടത്.

എം.പി വിരേന്ദ്രകുമാറിനേയും മാതൃഭൂമിയേയും ദേവന്‍ വെറുതെ വിട്ടില്ല. രൂക്ഷമായ പരിഹാസമാണ് ഇവര്‍ക്ക് നേരെ ചൊരിഞ്ഞത്. എന്നാല്‍ ഈ അഭിപ്രായം പുറത്തുവരുന്നതിന് മുന്‍പ് പുറത്തിറങ്ങിയ മാ‍തൃഭൂമി ആഴ്‌ചപ്പതില്‍ എം.ടിയെ പ്രതിഭാധനനായാണ് ദേവന്‍ വിലയിരുത്തിയിരിക്കുന്നത്. എം.ടിയെ പോലുള്ളവര്‍ ഇല്ലാത്ത മാതൃഭൂമി താന്‍ വായിക്കാറില്ലയെന്ന് ദേവന്‍ അന്ന് അഭിപ്രായപ്പെട്ടിരുന്നു. പക്ഷെ പൊടുന്നനെയുണ്ടാ‍യ ഈ മലക്കം മറിച്ചിലിന്‍റെ കാരണം ഇനിയും വ്യക്തമായിട്ടില്ല. എന്തായാലും ഈ പ്രസ്താവനയുടെ അനുരണനങ്ങള്‍ 2009ലും തുടരും എന്ന് പ്രതീക്ഷിക്കാം.

സര്‍ഗപരമായ ഒരു തളര്‍ച്ചയുടെ കാലത്താണ് മലയാള സാഹിത്യം ഇപ്പോള്‍. പ്രഗത്ഭര്‍ പലരും പടിയിറങ്ങിയതും ഈ വര്‍ഷം തന്നെയാണ്. വിവാദങ്ങള്‍ക്ക് മാത്രം വേദിയാകാതെ സര്‍ഗാത്മകതയുടെ പുതുവെളിച്ചങ്ങള്‍ 2009ല്‍ ഉയിരെടുക്കുമെന്ന് പ്രതീക്ഷിക്കാം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :