പ്രണയക്കുരുക്ക്

ആര്‍. രാജേഷ്

P.S. AbhayanWD
അതല്ലാ,ക്യാമ്പിനു അല്‍പം മാറി താമസിക്കു മാധവിക്കുട്ടിയുടെ കയ്യാലപ്പുറത്തു നിന്ന് വീണതാണെന്ന് അസൂയക്കാരും പറഞ്ഞു. അതു തന്നെയൊയിരുന്നു സത്യം. മാധവിക്കുട്ടിയുടെ ഭര്‍ത്താവ് ശിശുപാലന്‍ മഹാകുടിയനായിരുന്നു. എന്നും രാത്രി കുടികഴിഞ്ഞെത്തുന്ന ശിശുപാലന്‍ ഭാര്യയുമായി വഴക്കടിക്കും. മാധവിക്കുട്ടി ഓടി തൊഴുത്തില്‍ കയറും. ഇടിയും തൊഴിയും ഉള്‍പ്പെടെ കലാശക്കൊട്ട് അവിടെയാണ്. ഈ പലായനം മാധവിക്കുട്ടിയുടെ യുദ്ധതന്ത്രം കൂടിയാണ്. വീട്ടില്‍ അങ്കം നടന്നാല്‍ ശിശുപാലന്‍ കൈയില്‍ കിട്ടുന്നതൊക്കെ തല്ലി പൊട്ടിക്കുമെന്ന് മാധവിക്കുട്ടിക്ക് അറിയാം. അങ്കം കഴിഞ്ഞ് ചാണകവും വൈക്കോലുമൊക്കെ ദേഹത്തു പറ്റിയാല്‍ കുളിക്കാതെ കിടന്നുറങ്ങുത് എങ്ങനെ? അങ്ങനെ വൈകുന്നേരേത്തെ കുളി എന്ന ശീലം രാത്രിയിലേയ്ക്കു മാറ്റാന്‍ മനസ്സില്ലാ മനസ്സോടെ അവള്‍ തയാറായി.

പതിവുപോലെ ആഹാരം കഴിഞ്ഞ് ഉലാത്തുതിനിടെയാണ് ഷിജു അതു കണ്ടത്. ശിശുപാലന്‍റെ പറന്പിലെ മുരിങ്ങച്ചോട്ടില്‍ ഇത്തിരി വെട്ടം. ശിശുപാലന്‍റെ പതിവു കലാപരിപാടിയായ ഓട്ട പ്രദക്ഷിണവും ചാണകം മെഴുകലും കഴിഞ്ഞ് വിസ്തരിച്ചു കുളിക്കുകയാണ് മാധവിക്കുട്ടി. എന്‍റെ ദൈവമേ... ഈ ക്യാമ്പ് അവസാനിക്കാതിരുന്നെങ്കില്‍... എങ്ങനെ ഇവിടെ നിന്നൊന്ന് ചാടാം എന്നാലോചിച്ചു നില്‍ക്കുതിനിടെയാണ് നീരാട്ടുയോഗം വന്നു വീണത്. പണിതീരാത്ത മതിലില്‍ കയറിനിന്ന് മാധവിക്കുട്ടി ദേഹത്തെ ചെളി മുഴുവന്‍ കഴുകിക്കളഞ്ഞു എന്ന് ഉറപ്പു വരുത്തിയ ശേഷമേ പിന്നീടുള്ള രാത്രികളില്‍ ഷിജു ഉറങ്ങിയിയുള്ളൂ.

ശിശുപാലനേക്കുറിച്ച് ഈയിടെയായി ഷിജുവിന് അത്ര മതിപ്പില്ല. ഓട്ടുവിളക്ക് കാലഹരണപ്പെട്ടതൊന്നും അയാള്‍ അറിഞ്ഞിട്ടില്ലേ. ഒരു ദിവസം വെള്ളമടിക്കു കാശുണ്ടെങ്കില്‍ ഒന്നാന്തരം ട്യൂബ് വാങ്ങിയിടാമായിരുന്നല്ലോ. ഭാര്യയോട് ആത്മാര്‍ത്ഥത ഇല്ലാത്ത ദുഷ്ടന്‍. വൈകാതെ കാര്യം മണത്തറിഞ്ഞ ശിശുപാലന്‍ ഭാര്യയുടെ നീരാട്ടിന് സംരക്ഷണം നല്‍കാന്‍ സ്വയം കരിമ്പൂച്ചയായി. മാധവിക്കുട്ടിയുടെ ദേഹത്തു നിന്ന് സോപ്പുപത ഒലിച്ചിരങ്ങുതു കണ്ട് നെടുവീര്‍പ്പിടുന്പോള്‍ കരിമ്പൂച്ചയുടെ ആക്രമണത്തില്‍ മതില്‍ പൊളിച്ച് ഷിജു തെറിച്ചു വീണു. വയറു നിറച്ച് കള്ള് കുടിക്കാത്തതിന്‍റെ കലിപ്പില്‍ നിലത്തു കിടക്കു ഷിജുവിന്‍റെ നെഞ്ചിന്‍ കൂട് സ്റ്റേജാക്കി ശിശുപാലന്‍ താണ്ഡവമാടി. പിറ്റേന്ന്, കൂട്ടുകാരുടെ സഹായത്തോടെ ഷിജു പകരം വീട്ടി. മതില്‍ പൊളിച്ചതിന് നഷ്ടപരിഹാരം നല്‍കി. വെറും മൂവായിരം രൂപ!

അങ്ങനെ നാട്ടിലെത്തി എണ്ണത്തോണിയില്‍ കിടന്ന് കരുത്ത് വീണ്ടെടുത്തു. എന്തായാലും ഇനി കാക്കി ഇടാനില്ല. നാട്ടില്‍ ശല്യം കലശലാവുതിനു മുന്‍പ് ഷിജുവിനെ മറ്റൊരു വകുപ്പിലേയ്ക്ക് പ്രതിഷ്ഠിച്ച് സര്‍ക്കാര്‍ മാനം കാത്തു. പുതിയ ജീവിതം തുടങ്ങിയപ്പോള്‍ മറ്റൊരു പരാതി ഷിജുവിനുണ്ടായി. നാട്ടില്‍ നിന്ന് എട്ട് മണിക്കൂര്‍ ട്രെയിന്‍ യാത്ര ചെയ്താലേ ജോലി സ്ഥലത്ത് എത്തൂ. എന്തായാലും മറവിയിലായിരുന്ന പഴയ കരകൗശല വിദ്യകള്‍ പൊടി തട്ടിയെടുക്കാന്‍ അവസരമായി. അങ്ങനെയൊരു ട്രെയിന്‍ യാത്രയ്ക്കിടെയാണ് അര്‍ച്ചനയെ കണ്ടുമുട്ടിയത്, അടുപ്പത്തിലായത്.
WEBDUNIA|



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :