ശ്രാദ്ധങ്ങള്‍ പലവിധം

WD
രാവിലെയെഴുന്നേറ്റ് മുങ്ങിക്കുളിച്ച് ഈറനോട് ആചാര്യന്‍റെ മുന്നില്‍ ഒരു മുട്ട് നിലത്ത് മുട്ടിച്ചിരുന്ന്, കൈയ്യില്‍ ദര്‍ഭകൊണ്ട് പവിത്രമണിഞ്ഞ്, മുന്നില്‍ എള്ളും പൂവും ചന്ദനവും വെയ്ക്കണം.

വിഷ്ണുവിനെയും അഷ്ടദിക് പാലകരെയും ബ്രഹ്മാവിനെയും വന്ദിച്ച് വേണം ശ്രാദ്ധം ചെയ്യാന്‍. വിഷ്ണുസാന്നിദ്ധ്യമില്ലാതെ ചെയ്യുന്നശ്രാദ്ധം പിതൃക്കളില്‍ നിന്ന് അസുരന്‍മാര്‍ അപഹരിക്കുന്നുവെന്നാണ് സങ്കല്പം.

മണ്‍മറഞ്ഞ പിതൃക്കളുടെ രുപം മനസ്സില്‍ സങ്കല്പിച്ച്, പിണ്ഡമുരുട്ടി, എള്ള്, പൂവ്, ചന്ദനം, ഒരു നൂല്‍ കഷ്ണം (വസ്ത്രസങ്കല്പം) വച്ച് ""ഈ അന്നം സ്വീകരിച്ച്, തൃപ്തിയായി, വിഷ്ണുപദം പൂകുക'' എന്ന പ്രാര്‍ത്ഥനയോടെ വേണം ശ്രാദ്ധം ചെയ്യാന്‍. ആചാര്യനില്ലാതെ ബലിയിടരുത്.

ശ്രാദ്ധം ചെയ്തു കഴിഞ്ഞാല്‍ നാക്കിലയിലെ തിലോദകം ഒഴുകുന്ന വെള്ളത്തില്‍സമര്‍പ്പിച്ച്, വീണ്ടും കുളിച്ച് ചെന്ന് ആചാര്യന് ദക്ഷിണ നല്‍കണം. ഉത്തരകേരളത്തില്‍ പിതൃക്കള്‍ വീട് സന്ദര്‍ശിക്കുന്ന ദിനമാണ് കര്‍ക്കിടകവാവെന്ന് വിശ്വസിക്കുന്നു.

WEBDUNIA|
അവര്‍ "വാവട'യെന്ന പലഹാരം പിതൃക്കള്‍ക്ക് സമര്‍പ്പിക്കുന്നു. ചില സമൂഹങ്ങളില്‍ ഇളനീരും മത്സ്യമാംസാദികളും മദ്യവും പിതൃക്കള്‍ക്കായി സൂക്ഷിച്ച് വയ്ക്കുന്നു. ശ്രാദ്ധാന്നം ബലിക്കാക്കകളെടുത്താല്‍ പിതൃക്കള്‍ക്ക് തൃപ്തിയായിന്നെ ് വിശ്വസിക്കുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :