രണ്ടും കല്‍പ്പിച്ച് സച്ചിന്‍!

ക്രിക്കറ്റിനെതിരെ ‘ക്രിക്കറ്റ് ദൈവം’, കള്ളു തള്ളി അസോസിയേഷന്‍!

അപര്‍ണ| Last Modified ബുധന്‍, 21 മാര്‍ച്ച് 2018 (08:21 IST)
നവംബര്‍ ഒന്നിന് ഇന്ത്യയും വെസ്റ്റിന്‍ഡീസും തമ്മിലുള്ള ഏകദിന മത്സരം കൊച്ചിയില്‍ നടത്താനുള്ള തീരുമാനം വിനയാകുക കേരളാ ബ്ലാസ്റ്റേഴ്സിനായിരിക്കും. തന്റെ ആശങ്ക വ്യക്തമാക്കിയിരിക്കുകയാണ് ക്രിക്കറ്റ് ദൈവം സച്ചിന്‍ ടെന്‍‌ഡുല്‍‌ക്കര്‍. ഫുട്ബോള്‍ ആരാധകരുടെ പ്രതിഷേധത്തിനൊപ്പം സച്ചിനും പങ്കാളി ആയിരിക്കുകയാണ്.

കലൂരിലെ ഫിഫ അംഗീകരിച്ച ടര്‍ഫ് നശിപ്പിക്കരുത്. ഇന്ത്യ-വെസ്റ്റ്ഇന്‍ഡീസ് ഏകദിന മല്‍സരം തിരുവനന്തപുരത്തും ഐ.എസ്.എല്‍ മല്‍സരങ്ങള്‍ കൊച്ചിയിലും നടത്തണമെന്നും സചിന്‍ തന്റെ ട്വീറ്റിലൂടെ ആവശ്യപ്പെട്ടു. ഇതിനായി കേരള ക്രിക്കറ്റ് അസോസിയേഷന്‍ സഹകരിക്കണം. ഇരു മല്‍സരങ്ങളുടെയും ആരാധകരെ നിരാശരാക്കരുത്. എന്ന് സച്ചിന്‍ ട്വീ ചെയ്തു.

ക്രിക്കറ്റിനായി മാറ്റിയെടുകുന്ന ഗ്രൗണ്ട് പിന്നീട് പൂര്‍വ്വ സ്ഥിതിയിലാക്കാന്‍ സമയം എടുക്കും എന്നത് ബ്ലാസ്റ്റേഴ്സിന്റെ ഹോം മാച്ചുകള്‍ വൈകാന്‍ കാരണമാകും. ഇതാണ് സച്ചിനടക്കമുള്ള ഫുട്ബോള്‍ പ്രേമികളെ വിഷമിപ്പിക്കുന്നത്.

ദേശീയ ടീം കോച്ച് സ്റ്റീവ് കോണ്‍സ്റ്റന്റൈന്‍ന്റെ നിര്‍ദേശമാണ് ഐ എസ് എല്‍ മത്സരങ്ങള്‍ വേഗത്തിലാക്കാന്‍ കാരണം എന്നാണ് റിപ്പോര്‍ട്ടുകള്‍. ജനുവരിയില്‍ ഏഷ്യന്‍ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ് നടക്കുന്ന സാഹചര്യത്തില്‍, ഐ എസ് എല്‍ നിര്‍ത്തിവയ്ക്കണം എന്ന കോച്ചിന്റെ ആവശ്യം അഖിലേന്ത്യ ഫുട്‌ബോള്‍ അസോസിയേഷന്‍ അംഗീകരിക്കുകയായിരുന്നു. ഈ തീരുമാനമാണ് കേരളാ ബ്ലാസ്റ്റേഴ്സിനു വിനയായിത്തീര്‍ന്നിരിക്കുന്നത്.

കൊച്ചിയില്‍ ഏകദിനം നടത്തുന്നതിനെതിരെ ബ്ലാസ്റ്റേഴ്സ് താരം സികെ വിനീത് ഇയാന്‍ ഹ്യൂമും രംഗത്തെത്തിയിരുന്നു. ഫിഫയുടെ അംഗീകാരമുള്ള ആറ് സ്റ്റേഡിയങ്ങളിലൊന്നാണ് കലൂര്‍ ഇന്റര്‍നാഷണല്‍ സ്റ്റേഡിയം. കേവലം ഒരു ഏകദിനത്തിനു വേണ്ടിമാത്രം എന്തിനാണ് മൈതാനം കുത്തിപ്പൊളിക്കുന്നത് എന്നാണ് വിനീത് ചോദിക്കുന്നത്.

‘തിരുവനന്തപുരത്ത് ഗ്രീന്‍ ഫീല്‍ഡ് സ്റ്റേഡിയത്തില്‍ കളി കഴിഞ്ഞ ശേഷം ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലി പറഞ്ഞത് ഇവിടെ എന്തുകൊണ്ട് കളി നടക്കുന്നില്ല എന്നതോര്‍ത്ത് അത്ഭുതം തോന്നുന്നു എന്നാണ്. അത്രയും മികച്ച സ്റ്റേഡിയം ആണ് തിരുവനന്തപുരത്തുള്ളത്. അപ്പോള്‍ പിന്നെ എന്തിനാണ് കൊച്ചിയിലെ സ്റ്റേഡിയം കുത്തി‌പ്പൊക്കുന്നതെന്നാണ് വിനീത് ചോദിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ഇസ്രയേല്‍ ജയിലിലുള്ള മുഴുവന്‍ പാലസ്തീനികളെയും വിട്ടയച്ചാല്‍ ...

ഇസ്രയേല്‍ ജയിലിലുള്ള മുഴുവന്‍ പാലസ്തീനികളെയും വിട്ടയച്ചാല്‍ കൈവശമുള്ള ബന്ദികളെയും വിട്ടയക്കാം: പുതിയ ഉപാധിയുമായി ഹമാസ്
ഹമാസ് നേതാവ് ഖലീല്‍ അല്‍ ഹയാ ടെലിവിഷനിലൂടെ ജനങ്ങളെ അഭിസംബോധന ചെയ്യുമ്പോഴാണ് ഇക്കാര്യം ...

ഷൈൻ ടോം ചാക്കോയുടെ മുറിയിലെത്തിയ യുവതികളുടെ മൊഴിയെടുത്തു

ഷൈൻ ടോം ചാക്കോയുടെ മുറിയിലെത്തിയ യുവതികളുടെ മൊഴിയെടുത്തു
ഇവർ ലഹരി ഇടപാടുകളുടെ ഭാഗമല്ലെന്നും പൊലീസ് വ്യക്തമാക്കി.

പാമ്പ് കടിയേറ്റ് മരിച്ചെന്ന് കള്ളക്കഥ; യുവാവിന്റെ ...

പാമ്പ് കടിയേറ്റ് മരിച്ചെന്ന് കള്ളക്കഥ; യുവാവിന്റെ കൊലപാതകത്തില്‍ ഭാര്യയും കാമുകനും കുടുങ്ങിയത് ഇങ്ങനെ
പാമ്പ് കടിയേറ്റ് മരിച്ചെന്ന് തന്നെയാണ് യുവതി നാട്ടുകാരോടും പോലീസിനോടും പറഞ്ഞത്.

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, ...

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം
പെന്‍ഷന്‍ പറ്റുന്ന ലക്ഷക്കണക്കിനാളുകള്‍ കേരളത്തിലുണ്ട്. മരണസംഖ്യ വളരെ കുറവാണ്. എല്ലാവരും ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍
2021 ലായിരുന്നു സംഭവം.

സിനിമാ സെറ്റ് പവിത്രമായ സ്ഥലമാണെന്ന് കരുതുന്നില്ലെന്ന് ...

സിനിമാ സെറ്റ് പവിത്രമായ സ്ഥലമാണെന്ന് കരുതുന്നില്ലെന്ന് മന്ത്രി എംബി രാജേഷ്; നടനെതിരെ ഉയര്‍ന്ന പരാതി എക്‌സൈസ് അന്വേഷിക്കും
ഷൈനിനെ ചോദ്യം ചെയ്യുന്നതില്‍ തീരുമാനമായില്ലെന്ന് എസിപി അബ്ദുല്‍സലാം പറഞ്ഞു

യെമനില്‍ ഹൂതികള്‍ക്കെതിരെ കടുത്ത വ്യോമാക്രമണം നടത്തി ...

യെമനില്‍ ഹൂതികള്‍ക്കെതിരെ കടുത്ത വ്യോമാക്രമണം നടത്തി അമേരിക്ക; 38 പേര്‍ കൊല്ലപ്പെട്ടു
യെമനിലെ റാസ് ഇസ ഫ്യുവല്‍ പോര്‍ട്ടിന് നേരെയാണ് അമേരിക്ക ആക്രമണം നടത്തിയത്.

ഒരാഴ്ച കൊണ്ട് 279 പേർക്ക് തലയിലെ മുടി മുഴുവൻ നഷ്ടമായി; ...

ഒരാഴ്ച കൊണ്ട് 279 പേർക്ക് തലയിലെ മുടി മുഴുവൻ നഷ്ടമായി; പിന്നാലെ നഖങ്ങളും തനിയെ കൊഴിയുന്നു
മഹാരാഷ്ട്രയിലെ ബുൽദാന ജില്ലയിലുള്ള നാല് ഗ്രാമങ്ങളിലാണ് ഈ അസ്വാഭാവിക സംഭവം.

ജിസ്‌മോളും കുഞ്ഞുങ്ങളും മരിച്ച സംഭവം: ഗാർഹിക പീഡനത്തിന് ...

ജിസ്‌മോളും കുഞ്ഞുങ്ങളും മരിച്ച സംഭവം: ഗാർഹിക പീഡനത്തിന് പുറമേ സാമ്പത്തിക ഇടപാടും
ഭർത്താവ് ജിമ്മി ജിസ്‌മോളെ സമ്മർദ്ദത്തിലാക്കിയിരുന്നുവെന്നാണ് സൂചന.

രമേശ് ചെന്നിത്തലയെ മുംബെ പോലീസ് കസ്റ്റഡിയിലെടുത്തു

രമേശ് ചെന്നിത്തലയെ മുംബെ പോലീസ് കസ്റ്റഡിയിലെടുത്തു
പിസിസി ഓഫീസില്‍ നിന്ന് പുറത്തിറങ്ങുമ്പോഴായിരുന്നു പോലീസിന്റെ നടപടി.