അനുബന്ധ വാര്ത്തകള്
- ചെയ്യാത്ത കാര്യങ്ങൾ സമ്മതിപ്പിയ്ക്കാൻ ശ്രമിയ്ക്കുന്നുവെന്ന് ബിനീഷ്, ദേഹോപദ്രവം ഏൽപ്പിച്ചതായി സംശയമെന്ന് അഭിഭാഷകൻ
- സംസ്ഥാനത്ത് 24 മണിക്കൂറിനിടെ 7,025 പേർക്ക് കൊവിഡ്, 6.163 പേർക്ക് രോഗം സമ്പർക്കത്തിലൂടെ, 8,511 പേർക്ക് രോഗമുക്തി
- വരവിനെക്കാൾ കൂടുതൽ ചിലവാകുന്നുണ്ടോ ? ഈ വാസ്തുകാര്യങ്ങൾ ശ്രദ്ധിയ്കണം !
- കുടവയർ കുറയ്ക്കാൻ ഇതാ ഒരു നാടൻ വിദ്യ, അറിയു !
- വീഡിയോ ചാറ്റുകൾ ഇനി കൂടുതൽ 'കളർഫുൾ'; പുത്തൻ സംവിധാനവുമായി ഗൂഗിൾ മീറ്റ്
ആർഎസ്എസ് സൈദ്ധാന്തികനുമയി കൂടിക്കാഴ്ച നടത്തി രജനീകാന്ത്, രാഷ്ട്രീയ പ്രവേശനം വീണ്ടും ചൂടൻ ചർച്ച
ചെന്നൈ: രജനീകാന്ത് രാഷ്ട്രീയ പ്രവേശനം ഉപേക്ഷിച്ചു എന്ന തരത്തിൽ അഭ്യൂഹങ്ങൾ പ്രച്ചരിയ്കുന്നതിനിടെ ആർഎസ്എസ് സൈദ്ധാന്തികൻ ഗുരുമൂർത്തിയുമായി കൂടിക്കാഴ്ച നടത്തി രജനീകാന്ത്, പോയസ് ഗാർഡനിലെ രജനികാന്തിന്റെ വസതിയിൽവച്ചാണ് ഇരുവരും തമ്മിൽ ചർച്ച നടത്തിയത്. ചർച്ച രണ്ടുമണിക്കൂറോളം നിണ്ടു. കൂടിക്കാഴ്ചയുടെ വിശദാശങ്ങൾ പുറത്തുവിട്ടിട്ടില്ല എങ്കിലും രാഷ്ട്രീയ പ്രവേശനമാണ് ചർച്ചയായത് എന്നാണ് വിവരം.
രാഷ്ട്രീയ ഉപദേശകനായി കൂടീയാണ് രജനി ഗുരുമൂർത്തിയെ കാണുന്നത് എന്നതിനാലാണ് കൂടിക്കാഴ്കയെ രാഷ്ട്രീയ ലോകവും അരാധകരും പ്രാധാന്യത്തോടെ കാണുന്നത്. ആരോഗ്യ പ്രശ്നങ്ങളുണ്ട് എന്ന രജനികാന്തിന്റെ വെളിപ്പെടുത്തലിന് പിന്നാലെയാണ് രജനീകാന്ത് രാഷ്ട്രിയ പ്രവേശനം ഉപേക്ഷിച്ചു എന്നതരത്തിൽ പ്രചരണം ശക്തമായത്. ആരോഗ്യ പ്രശ്നങ്ങൾ നേരിടുമ്പോൾ കൊവിഡ് കാലത്ത് പൊതുരംഗത്തേയ്ക്ക് ഇറങ്ങേണ്ട എന്നാണ് ഡോക്ടർമാർ രജനിയ്ക്ക് നൽകിയിരിയ്ക്കുന്ന നിർദേശം. രാഷ്ട്രീയ പ്രവേശനത്തെ കുറിച്ച് രജനി മക്കൾ മൻട്രം ഭാരവാഹികളുമായി ആലോചിച്ച് തീരുമാനമെടുക്കും എന്നാണ് രജനികാന്ത് അറിയിച്ചിരിയ്കുന്നത്.