അനുബന്ധ വാര്‍ത്തകള്‍
- 'മണ്ണിലിറങ്ങി ജോലിക്കാരുടെ കൂടെ കൃഷിചെയ്യുന്ന മലയാള സിനിമയിലെ ഏക നടൻ'
- 'വരനെ ആവശ്യമുണ്ട്' ചിത്രത്തിലെ ബോഡി ഷെയമിംഗ്; മാധ്യമ പ്രവര്‍ത്തകയോട് ക്ഷമ ചോദിച്ച് ദുല്‍ക്കറും അനൂപ് സത്യനും
- അന്തരിച്ച മിമിക്രി കലാകാരന് ഷാബുരാജിന്റെ കുടുംബത്തിന് സര്‍ക്കാര്‍ രണ്ടുലക്ഷം രൂപ അനുവദിച്ചു
- പഴയ പ്രതിഫല നൽകാൻ കഴിയുന്ന സാഹചര്യമല്ല, താരങ്ങൾ അമ്പത് ശതമാനമെങ്കിലും പ്രതിഫലതുക കുറയ്ക്കണമെന്ന് സുരേഷ്കുമാർ
- "അച്ഛന് പട്ടാളക്കാരനായിരുന്നു. ഒരുപാട് യുദ്ധങ്ങള്‍ കടന്നുപോന്നയാള്‍", ലോക്ഡൗണിനപ്പുറമുള്ള ജീവിതത്തെ കുറിച്ച് മോഹൻലാൽ
'ഒരു ചേട്ടന്റെ കരുതൽ' - മോഹൻലാൽ വിളിച്ചെന്ന് ബാദുഷ!
ലോക്ക് ഡൗൺ സമയത്ത് മോഹൻലാൽ വിളിച്ച് ക്ഷേമം അന്വേഷിച്ചിരുന്നുവെന്ന് തുറന്നു പറഞ്ഞ് നിരവധി സിനിമാ പ്രവർത്തകർ എത്തിയിരുന്നു. ഇപ്പോഴിതാ പ്രൊഡക്ഷൻ കൺട്രോളർ ബാദുഷയും അതിനെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ്. ബാദുഷയുടെ കുറിപ്പ് ഇങ്ങനെ:
'ഇന്ന് രാവിലെ ലാലേട്ടന്റെ ഒരു ഫോൺ വിളി വീണ്ടും വന്നു കഴിഞ്ഞ ദിവസം കിച്ചന്റെ വിശേഷങ്ങൾ ചോദിച്ചെങ്കിലും ഇന്ന് എന്റെ വീട്ടു കാര്യങ്ങളെ കുറിച്ചാണ് അന്വേഷിച്ചത് . വീട്ടിലെ എല്ലാവരെയും കുറിച്ച് അന്വേഷിച്ചു . ചിപ്പുവിന്റെ ടിക് ടോക് വീഡിയോസ് എല്ലാം നേരത്തെ ലാലേട്ടന് അയച്ചു കൊടുത്തിരുന്നു. മകൾ വളരെ മനോഹരമായി ചെയ്യുന്നുണ്ട് ചിപ്പുവിന് വേണ്ട എല്ലാ പ്രോത്സാഹനവും നൽകണമെന്നും. പിന്നെ ഒരു ചേട്ടന്റെ കരുതലോടെ ഈ കൊറോണ കാലത്തെ അതിജീവിക്കുന്നതിനു വേണ്ടുന്ന കുറെ നല്ല കാര്യങ്ങളും അദ്ദേഹം നമുക്ക് പറഞ്ഞു തരുകയും ഈ മഹാ മാരി എത്രയും പെട്ടെന്ന് ഈ ലോകത്തെ വിട്ടു മാറട്ടെയെന്നു കൂട്ടായ് നമുക്ക് പ്രാർത്ഥിക്കാമെന്നു പറഞ്ഞു അദ്ദേഹം ഫോൺ വെച്ചു. ഈ ഒരവസ്ഥയിൽ ലാലേട്ടനെ പോലുള്ളവരുടെ ആ ഒരു വിളി നമുക്ക് ഒത്തിരി ഊർജം നൽകും നന്ദി പ്രിയ ലാലേട്ടാ'.