എണ്ണക്കമ്പനികള്‍ ഡോളര്‍ വാങ്ങുന്നത് പൊതുമേഖലാ ബാങ്കുവഴിയാകണം: ആര്‍ബിഐ

ന്യൂഡല്‍ഹി| WEBDUNIA|
PRO
PRO
എണ്ണക്കമ്പനികള്‍ ഡോളര്‍ വാങ്ങുന്നത് പൊതുമേഖലാ ബാങ്കുവഴിയാകണമെന്ന് ആര്‍ബിഐ നിര്‍ദേശിച്ചു. ചരിത്രത്തിലെ ഏറ്റവും വലിയ മൂല്യത്തകര്‍ച്ച നേരിടുന്ന രൂപയെ രക്ഷിക്കുന്നതിനാ‍ണ് ആര്‍ബിഐയുടെ ഈ നിര്‍ദേശം. ഇനി മുതല്‍ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ വഴിയാകും എണ്ണക്കമ്പനികള്‍ ഡോളറുകള്‍ വാങ്ങുക.

രൂപയുടെ മൂല്യം പിടിച്ചുനിര്‍ത്താന്‍ റിസര്‍വ് ബാങ്ക് തങ്ങളുടെ പക്കലുള്ള ഡോളറുകള്‍ വന്‍തോതില്‍ വിറ്റഴിക്കുകയാണ്. അതിനാല്‍ എണ്ണക്കമ്പനികള്‍ പുറമെനിന്ന് ഡോളറുകള്‍ വാങ്ങിയാല്‍ രൂപയുടെ വിലയിടിവ് നിയന്ത്രിക്കാനുള്ള റിസര്‍വ്വ് ബാങ്കിന്റെ ശ്രമങ്ങള്‍ക്ക് തിരിച്ചടിയാകുമെന്നതിനാലാണ് പുതിയ നിര്‍ദേശം. ഉത്തരവ്.

രാജ്യത്ത് ഏറ്റവും കൂടുതല്‍ യുഎസ് ഡോളര്‍ വാങ്ങുന്നത് എണ്ണക്കമ്പനികളാണ്. പ്രതിമാസം എട്ട് കോടി ഡോളറിന്റെ നീക്കിയിരിപ്പ് ആവശ്യമായ എണ്ണക്കമ്പനികള്‍ മറ്റു ബാങ്കുകളെ സമീപിക്കുന്നത് നിര്‍ത്തണമെന്നും പകരം ആര്‍ബിഐ വിറ്റഴിക്കുന്ന ഡോളറുകള്‍ ഏകജാലക സംവിധാനം വഴി സ്വീകരിക്കണമെന്നുമാണ് ആര്‍ബിഐ നിര്‍ദേശം.

ഇന്ത്യന്‍ ഓയില്‍, ഹിന്ദുസ്ഥാന്‍ പെട്രോളിയം, ഭാരത് പെട്രോളിയം, മംഗലാപുരം റിഫൈനറി തുടങ്ങിയ എണ്ണക്കമ്പനികള്‍ക്കാണ് ആര്‍ബിഐ നിര്‍ദേശം നല്‍കിയത്. ആര്‍ബിഐയുടെ നിര്‍ദേശം അടിയന്തരമായി നടപ്പാക്കുമെന്ന് എണ്ണക്കമ്പനികള്‍ അറിയിച്ചിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :