അനുബന്ധ വാര്‍ത്തകള്‍
- ഓഹരിവിപണിയിലെ തകർച്ച തുടരുന്നു,സെൻസെക്‌സ് 51,000നും നിഫ്റ്റി 15,000നുംതാഴെ ക്ലോസ്ചെയ്തു.
- മൂന്നാം ദിവസവും ഓഹരി വിപണിയിൽ തകർച്ച, സെൻസെക്‌സ് 379 പോയിന്റ് നഷ്ടത്തിൽ ക്ലോസ് ചെയ്തു
- ചരിത്രകുതിപ്പ് തുടർന്ന് വിപണി, ആദ്യമായി 52,000 പോയിന്റ് പിന്നിട്ടു
- ആറാം ദിനവും റാലി, സെൻസെക്സിൽ 617 പോയിന്റ് നേട്ടം, നിഫ്റ്റി 15,100 പോയിന്റിന് മുകളിൽ ക്ലോസ് ചെയ്തു
- അഞ്ചാം ദിനവും നേട്ടം കൊയ്ത് ഓഹരി വിപണി, സെൻസെക്‌സ് 117 പോയിന്റ് ഉയർന്ന് 50,731ൽ ക്ലോസ് ചെയ്തു
അഞ്ചാം ദിവസവും നഷ്ടത്തിൽ ക്ലോസ് ചെയ്‌ത് ഓഹരിവിപണി: സെൻസെക്‌സിന് നഷ്ടമായത് 1,145 പോയിന്റ്
തുടർച്ചയായ അഞ്ചാം ദിവസവും ഓഹരിവിപണിയിൽ നഷ്ടം. സെൻസെക്‌സ് 50,000നും നിഫ്റ്റി 14,700നും താഴെയെത്തി. ഇന്ന് മാത്രം 1,145.44 പോയന്റാണ് സെൻസെക്‌സിന് നഷ്ടമായത്. 49,744.32ലാണ് ക്ലോസ്‌ചെയ്തത്. നിഫ്റ്റി 306.10 പോയന്റ് താഴ്ന്ന് 14,675.70ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
ബിഎസ്ഇയിലെ 1942 കമ്പനികളുടെ ഓഹരികൾ നഷ്ടത്തിലും 1030 ഓഹരികൾ നേട്ടത്തിലുമായിരുന്നു. 151 ഓഹരികൾക്ക് മാറ്റമില്ല. ടെക് മഹീന്ദ്ര, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ഡോ.റെഡ്ഡീസ് ലാബ്, ഐടിസി തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടത്തിലായത്.ലോഹസൂചികകൾ ഒഴികെയുള്ള എല്ലാ മേഖലകളിലും നഷ്ടം രേഖപ്പെടുത്തി.