അനുബന്ധ വാര്‍ത്തകള്‍
- സെൻസെക്‌സ് 207 പോയന്റ് നഷ്ടത്തിൽ ക്ലോസ് ചെയ്തു, നിഫ്റ്റി 18,200ലേക്ക് താഴ്ന്നു
- ചരിത്രം സൃഷ്ടിച്ച് ഇലോൺ മസ്ക്. ഒറ്റ ദിവസം കൊണ്ട് സമ്പത്തിൽ വർധനവുണ്ടായത് 2,71,50,00,000,000 രൂപ
- ധനകാര്യ ഓഹരികൾ നേട്ടമുണ്ടാക്കി, നാലാം ദിവസവും വിപണി നഷ്ടത്തിൽ ക്ലോസ് ചെയ്തു
- സെൻസെക്സിൽ ഇന്ന് 456 പോയന്റിന്റെ നഷ്ടം, നിഫ്റ്റി 18,300ന് താഴെ ക്ലോസ് ചെയ്തു
- ഫെഡറൽ ബാങ്കിന്റെ ബാങ്കിതര ധനകാര്യസ്ഥാപനമായ ഫെഡ്ഫിനയുടെ ഐപിഒ വരുന്നു
ഓഹരി വിപണി വില്പന സമ്മർദ്ദത്തിൽ, പേടിഎം തകർച്ച തുടരുന്നു
പുതിയ വ്യാപാര ആഴ്‌ചയുടെ ആദ്യ ദിവസവും സൂചികകളിൽ നേട്ടമില്ല. നിഫ്‌റ്റി 17,500 നിലവാരത്തിലാണ് വ്യാപാരം നടത്തുന്നത്. മിക്കവാറും എല്ലാ സൂചികകളിലുമുണ്ടായ വില്പന സമ്മർദ്ദമാണ് വിപണിയെ ബാധിച്ചത്. മിക്കവാറും എല്ലാ സൂചികകലിലുമുണ്ടായ വില്പന സമ്മർദ്ദമാണ് വിപണിയെ ബാധിച്ചത്.
സെൻസെക്‌സ് 202 പോയന്റ് നഷ്ടത്തിൽ 59,433ലും നിഫ്റ്റി 56 പോയന്റ് താഴ്ന്ന് 17,708ലുമാണ് വ്യാപാരം ആരംഭിച്ചത്. പേടിഎമ്മിന്റെ ഓഹരി വിലയിൽ വീണ്ടും 7.5ശതമാനം ഇടിവുണ്ടായി.
താരിഫ് ഉയർത്തിയതിനെതുടർന്ന് ഭാരതി യെർടെലിന്റെ ഓഹരി വിലയിൽ അഞ്ച് ശതമാനം കുതിപ്പുണ്ടായി. റിയാൽറ്റി, ഓട്ടോ തുടങ്ങി മിക്കവാറും സെക്ടറൽ സൂചികകൾ നഷ്ടത്തിലാണ്. ബിഎസ്ഇ മിഡ് ക്യാപ്, സ്‌മോൾ ക്യാപ് സൂചികകൾ ഒരുശതമാനത്തോളം ഇടിവ് നേരിട്ടു.