ലോകകപ്പ് സ്റ്റേഡിയം: ബ്രസീലില്‍ എട്ടു ലക്ഷത്തോളം പേര്‍ പ്രതിഷേധത്തില്‍

ബ്രസീല്‍: | WEBDUNIA|
PRO
PRO
2014 ഫുട്ബോള്‍ ലോകകപ്പിന് ഉയര്‍ന്ന ചെലവില്‍ സ്റ്റേഡിയം നിര്‍മിക്കുന്നതിനെതിരെ ബ്രസീലില്‍ ലക്ഷങ്ങള്‍ അണിനിരന്ന പ്രതിഷേധറാലി. രാജ്യത്തിന്റെവിവിധ ഭാഗങ്ങളിലായി നടന്ന റാലികളില്‍ എട്ടു ലക്ഷത്തോളം പേര്‍ പങ്കെടുത്തു. തലസ്ഥാന നഗരമായ ബ്രസീലിലെ വിദേശകാര്യ മന്ത്രാലയത്തിനു മുന്നില്‍ പ്രക്ഷോഭം നടത്തിയവരെ സുരക്ഷാസേന തടഞ്ഞു. പ്രധാന നഗരമായ റിയോ ഡി ജനീറോയിലെ സിറ്റി ഹാളില്‍ പ്രതിഷേധ പ്രകടനവുമായി എത്തിയവര്‍ക്കുനേരെ പൊലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു. ഇവിടെ മൂന്നു ലക്ഷത്തോളം പ്രവര്‍ത്തകരാണ് പ്രകടനം നടത്തിയത്.

പൊതുസേവനങ്ങളുടെ ഗുണനിലവാരമുയര്‍ത്താതെ ദില്‍മ റൂസെഫ് സര്‍ക്കാര്‍ അമിത ചെലവില്‍ ലോകകപ്പിന് ഒരുങ്ങതാണ് പ്രതിഷേധത്തിനിടയാക്കിയത്. ജൂണ്‍ 30 ന് കോണ്‍ഫെഡറേഷന്‍ കപ്പ് ഫൈനല്‍ മത്സരം നടക്കുന്ന മാറാക്കാന സ്റ്റേഡിയത്തിലേക്ക് ലക്ഷങ്ങളെ അണിനിരത്തികൊണ്ട് പ്രതിഷേധ റാലി നടത്താന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ തീരുമാനിച്ചിട്ടുണ്ട്. ലോകത്തെ ഏഴാമത്തെ സമ്പദ്ഘടനയായ ബ്രസീല്‍ കോണ്‍ഫെഡറേഷന്‍ കപ്പിനും ലോകകപ്പിനുമായി 1500 കോടി ഡോളറാണ് ചെലവഴിക്കുന്നത്.

രണ്ടാഴ്ചക്ക് മുമ്പ് പൊതു ഗതാഗത നിരക്കില്‍ വര്‍ധനവ് വരുത്തിയ സര്‍ക്കാര്‍ നടപടിക്കെതിരെയും ജനങ്ങള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. പൊതു സേവനങ്ങളില്‍ സര്‍ക്കാര്‍ അനാസ്ഥ കാണിക്കുന്നതിനെതിരെ റിയോ ഡി ജനീറോയിലും സാവോ പോളോയിലും ലക്ഷണകണക്കിനാളുകള്‍ പ്രതിഷേധവുമായി അണിനിരന്നിരുന്നു


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :