കൊട്ടിയൂരിലെ വൈശാഖ മഹോല്‍സവം

WEBDUNIA|
വാള്‍, തീ വരവ്

കൊട്ടിയൂര്‍ വൈശാഖോത്സവത്തിനുള്ള വാള്‍വയനാട്ടിലെ മുതിരേരിക്കാവില്‍ നിന്നാണ് കൊണ്ടു വരുക. കൊടുംകാട്ടിലൂടെ ഓറ്റിയാണ് വാള്‍ എത്തിക്കുന്നത്. ഇന്നും ഇതിനു പരന്പരാഗത കാനന പാത തന്നെയാണ് ഉപയോഗിക്കുന്നത്. ദേവിയുടെ വാള്‍ ആണ് എഴുന്നള്ളിച്ചു കൊണ്ടുവരുന്നത്.

വാള്‍ സൂക്ഷിക്കുന്ന മുറിയും വിഗ്രഹംവച്ച ഒരു തറയും മാത്രമേ അവിടെയുള്ളൂ. ശാന്തിക്കാരന്‍ തൃത്തറയില്‍ നിവേദ്യം കഴിച്ചു ശിവലിംഗത്തില്‍ പുഷ്പാര്‍ച്ചന നടത്തി ഒരു പിടിപൂവുമായി കയ്യില്‍ വാളുമായി അട്ടഹാസത്തോടെ വനത്തിലൂടെ ഓടി കൊട്ടിയൂരിലെ ഇക്കരെ ക്ഷേത്രനടയിലെത്തുന്നു.

കുറ്റ്യാടിയിലെ ചാതിയൂര്‍ ക്ഷേത്രത്തില്‍ നിന്നാണ് തീ എഴുള്ളിപ്പ് തോടന്നൂര്‍ വാരിയരാണ് ഇതിന്‍റെ സ്ഥാനികന്‍. മുതിരേരിയില്‍ നിന്നു വാളും ചാതിയൂരില്‍ നിന്ന് തീയും കൊട്ടിയൂരെ ഇക്കരെ ക്ഷേത്രനടിയിലെത്തിയാല്‍ വാള്‍ ഇക്കരെ ക്ഷേത്രത്തില്‍ എഴുന്നള്ളിച്ചു വെക്കുകയും തീ അക്കരെ കൊട്ടിയൂരിലേക്ക് എത്തിക്കുകയും ചെയ്യുന്നു.

പിന്നെ ചാതിയൂര്‍ ക്ഷേത്രത്തിലെ തീയും കോട്ടയം തെരുവിലെ തിരശീലയും കൊണ്ട് മണിത്തറയില്‍ ചോതിവിളക്ക് വെക്കുകയായി. പടിഞ്ഞീറ്റ നന്പൂതിരിയുടെ നേതൃത്വത്തില്‍ അഞ്ചു കര്‍മികള്‍ ചേരന്‍ന്നു ചോതി പുണ്യാഹം തളിച്ചു ഫല നിവേദാന്ത്യത്തോടുകുടീ ഭഗവല്‍ വിഗ്രഹം അഷ്ടബന്ധത്തില്‍നിന്നും നീക്കുന്നു. അതിനുശേഷമാണ് നെയ്യാട്ടം .

നെയ്യമൃതുകാര്‍ ഓടയും തീയും വാങ്ങി നെയ്യ് ഉരുക്കിവയ്ക്കുന്നു. കുറുപ്പിന്‍റേയും നന്പ്യാരുടേയും കലശപാത്രങ്ങള്‍ ആണ് ആദ്യമായി ലിംഗത്തില്‍ ആടുക. ക്രമപ്രകാരം ഓരോ മഠക്കാരുടേയും നെയ്യ് പിന്നീട് ആടുന്നു. കൈ മാറിയെത്തുന്ന നെയ്യ് ഭഗവല്‍ ലിംഗത്തില്‍ ആടാനുള്ള ചുമതല കാന്പ്രം നന്പൂതിരിക്കാണ്




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :