മാധ്യമങ്ങള്‍ വളര്‍ന്നു, ഇന്ത്യയും

WEBDUNIA|
23 ദശലക്ഷം കോപ്പികളാണ് ഹിന്ദി ഭാഷയിലെ പത്രങ്ങളുടെ സര്‍ക്കുലേഷന്‍ ഇംഗ്ലീഷിനു എട്ടു ദശലക്ഷവും പ്രചാരമുണ്ട്.
1776 ല്‍ ആദ്യ പത്രം ബ്രിട്ടീഷുകാര്‍ ഇന്ത്യയ്‌ക്കു മുന്നില്‍ തുറന്ന ശേഷം ഈ വ്യവസായം ഇന്ത്യാക്കാര്‍ തന്നെ ഏറ്റെടുത്തു. അതിനു ശേഷം സ്വാതന്ത്ര്യ സമര കാലഘട്ടങ്ങളില്‍ ഇന്ത്യയില്‍ ആകമാനം വീശിയടിച്ച ദേശീയതയ്‌ക്ക് പത്രങ്ങള്‍ നല്‍കിയ പിന്തുണ ശക്തമായിരുന്നു.

പ്രാദേശിക ഭാഷകളും ഇതിനെ അനുകരിക്കാന്‍ തുടങ്ങിയതോടെ എറ്റവും വലിയ വ്യവസായമെന്ന ശൃംഖലയിലേക്ക് പത്രം മാറി. പ്രിന്‍റ് മീഡിയയ്‌ക്ക് ഇന്ത്യയില്‍ ഉടനീളം 25 ശതമാനം പ്രചാരമുള്ളപ്പോള്‍ നഗരങ്ങളില്‍ 46 ശതമാനം പ്രചാരമുണ്ട്. ടെലിവിഷന് ഇന്ത്യയില്‍ 53 ശതമാനം പ്രചാരവും റേഡിയോയ്‌ക്ക് 22 ശതമാനവും ചാനല്‍ ശൃംഖലയ്‌ക്ക് 20 ശതമാനവും സിനിമ 7 % ഇന്‍റര്‍നെറ്റ് 1 % ആണ് പ്രചാരം.

ഇന്ത്യയില്‍ ആദ്യം റേഡിയോ എത്തുന്നത് 1915 ല്‍ ആയിരുന്നു. 1924 ല്‍ മദിരാശിയില്‍ നിന്നും ആദ്യ സ്വകാര്യ റേഡിയോ പ്രക്ഷേപണം ആരംഭിച്ചു. ഇതേ വര്‍ഷം ബ്രിട്ടീഷുകാര്‍ സ്വകാര്യ റേഡിയോകള്‍ക്ക് അനുമതി നല്‍കിയതു മൂലം ബോംബേയില്‍ നിന്നും കൊല്‍ക്കത്തയില്‍ നിന്നും രണ്ടു പ്രക്ഷേപണ കേന്ദ്രങ്ങളുണ്ടായി. 1930 ല്‍ ഇതിന്‍റെ പ്രവര്‍ത്തനം നിലച്ച ശേഷം ഗവണ്‍‌മെന്‍റ് ഇതു രണ്ടും ഏറ്റെടുത്തു.

പിന്നീട് സ്റ്റേറ്റ് ബ്രോഡ്കാസ്റ്റിംഗ് കോര്‍പ്പറേഷനു കീഴിലായ റേഡിയോ പ്രക്ഷേപണം 1936 എത്തിയതോടെ ഓള്‍ ഇന്ത്യാ റേഡിയോ ആയി മാറി. ഇന്ത്യ സ്വതന്ത്രയായ ശേഷം വാര്‍ത്താവിനിമയ മന്ത്രാലയത്തിനു കീഴിലായ റേഡിയോ 1957 ല്‍ ആകാശവാണിയെന്നു പരിഷ്കൃത നാമത്തിലായി. ഈ പേരിനു ഇന്ത്യ കടപ്പെട്ടിരിക്കുന്നത് ഹിന്ദി കവിയായ ലാലാ പണ്ഡിറ്റ് നരേന്ദ്ര ശര്‍മ്മയോടാണ്. എന്നിരുന്നാലും ഇംഗ്ലീഷില്‍ ഓള്‍ ഇന്ത്യാ റേഡിയോ എന്നതു തന്നെയാണ്.

1990 കള്‍ എത്തിയതോടെ ഓള്‍ ഇന്ത്യാ റേഡിയോ പ്രശസ്തമായ മാധ്യമങ്ങളില്‍ ഒന്നായി. ഇന്ത്യയുടെ പ്രാദേശിക മേഖലയില്‍ പോലും എത്തുന്ന റേഡിയോയുടേ റീച്ച് 99.37 ശതമാനം ആണെന്ന് അവരുടെ വെബ്സൈറ്റില്‍ പറയുന്നു. രാജ്യത്തുടനീളമായി 225 പ്രക്ഷേപണ കേന്ദ്രങ്ങളും 24 വിവിധ ഭാഷകളിലായി 348 ചാനലുകളും റേഡിയോയ്‌ക്കുണ്ട്.

വാര്‍ത്ത കേള്‍ക്കുക എന്നതില്‍ നിന്നും കാണുക എന്ന തലം അനുഭവേദ്യമായത് ടെലിവിഷന്‍റെ വരവോടെയാണ്. 1959 സെപ്തംബര്‍ 15 ന് ഇന്ത്യയില്‍ എത്തിയെങ്കിലും പ്രചാരം പ്രാപിക്കാന്‍ പിന്നെയും 25 വര്‍ഷങ്ങള്‍ വേണ്ടി വന്നു. ന്യൂഡല്‍ഹിയിലായിരുന്നു ആദ്യസ്റ്റേഷന്‍. രണ്ടാമതൊരു സ്റ്റേഷനായി 13 വര്‍ഷങ്ങളാണ് കാത്തിരിക്കേണ്ടി വന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :