കോഴിക്കോട് തളി മഹാക്ഷേത്രം

രേവതി പട്ടത്താനം എന്ന പണ്ഡിത സദസ്സ് ഇവിടെയാണ് നടന്നിരുന്നത്

WEBDUNIA|
ക്ഷേത്രത്തില്‍ രണ്ടു കുളം

ക്ഷേത്രത്തില്‍ രണ്ടു കുളമുണ്ട്. ഒന്ന് പുറത്ത് വടക്കുഭാഗത്താണ്. മറ്റൊന്ന് അകത്ത്. ഇത് ബ്രിട്ടീഷ് സര്‍ക്കാര്‍ കുഴിച്ചെടുത്ത കുളമാണ്. അയിത്തവിവാദത്തെ തുടര്‍ന്നാണ് ഈ കുളം കുഴിച്ചെടുത്തത്.

വെട്ടത്തുനാട് സുബ്രഹ്മണ്യയ്യന്‍റെ മഠത്തിലെ കല്യാണത്തിന് 1917 മാര്‍ച്ച് എട്ടിന് തിയ്യനെക്കൊണ്ട് സാധനങ്ങളുമായി വണ്ടി വലിപ്പിച്ച് തളിക്ഷേത്ര ഗോപുരത്തിന് മുന്നിലൂടെ പോയതായിരുന്നു വിവാദത്തിനു തുടക്കം. ക്ഷേത്രക്കുളം പുറത്തായതിനാല്‍ അശുദ്ധമായി എന്നാരോപിച്ച് ക്ഷേത്രം അടച്ചിട്ടു. സാമൂതിരി കോവിലകത്ത് പത്മമിട്ട് പൂജ തുടങ്ങി.

പരാതിയെത്തുടര്‍ന്ന് സായ്പ്പ് ഇടപെട്ടു. വഴി മുന്‍സിപ്പല്‍ വകയായതിനാല്‍ പൗരന്‍റെ യാത്ര തടയാന്‍ പറ്റില്ലെന്നായിരുന്നു ഗവര്‍ണ്ണര്‍ എഫ്.ബി. ഇവിന്‍സന്‍റെ വിധി. 1919 സെപ്റ്റംബര്‍ മൂന്നിനാണ് സംഭവം ഒത്തുതീര്‍പ്പായത്.

ഇതനുസരിച്ച് 1000 രൂപ ചെലവില്‍ ശാന്തിക്കാര്‍ക്ക് കുളിക്കാന്‍ സര്‍ക്കാര്‍ ക്ഷേത്രത്തിനകത്ത് കുളം കുഴിച്ചു കൊടുക്കും. ക്ഷേത്രം ശുദ്ധിചെയ്യുന്നതിനും, ശുചീകരണത്തിനും മറ്റുമായി മറ്റൊരു ആയിരം രൂപകൂടി കൊടുക്കും. സെപ്റ്റംബര്‍ അഞ്ചിന് കുളം കുഴിക്കാന്‍ തുടങ്ങുകയും ചെയ്തു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :